SignIn
Kerala Kaumudi Online
Sunday, 06 July 2025 5.59 PM IST

അദാനിയുടെ ഏറ്റെടുക്കലിന് പിന്നാലെ എൻ ഡി ടിവിയിൽ അഴിച്ചുപണി; സ്ഥാപകൻ പ്രണോയ് റോയ്‌ ഭാര്യ രാധിക എന്നിവർ ഡയറക്ടർ സ്ഥാനം രാജിവച്ചു

Increase Font Size Decrease Font Size Print Page
pranoy-roy

ന്യൂഡൽഹി: ന്യൂഡൽഹി ടെലിവിഷൻ (എൻ ഡി ടിവി) സ്ഥാപകരും പ്രചാരകരുമായ പ്രണോയ് റോയും ഭാര്യ രാധിക റോയും ആർ ആർ പി ആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് ബോ‌ർഡ് ഡയറക്ടർ സ്ഥാനം രാജിവച്ചു. നവംബർ 29 മുതൽ ഇത് ഫലത്തിൽ വരുന്നതായി കമ്പനി അറിയിച്ചു. എൻ ഡി ടിവിയുടെ പ്രചാരകസംഘമായ ആർ ആർ പി ആർ ഹോൾഡിംഗിന് കമ്പനിയിൽ 29.18 ശതമാനം ഓഹരിയാണുള്ളത്. പ്രണോയ് റോയ്‌ക്കും ഭാര്യയ്ക്കും എൻ ഡി ടിവിയിൽ 32.26 ശതമാനം ഓഹരിയുണ്ട്.

പ്രണോയ് റോയ്, രാധിക റോയ് എന്നിവരുടെ രാജിയ്ക്ക് പിന്നാലെ സുധീപ് ഭട്ടാചാര്യ, സഞ്ചയ് പുഗാലിയ, സെന്തിൽ സിന്നിയ ചെങ്കൽവരയൻ എന്നിവർ ആർ ആർ പി ആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് ബോർഡിന്റെ ഡറക്ടർമാരായി ചുമതലയേറ്റു.

ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് അടുത്തിടെ എൻ ഡി ടിവി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ, അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ (എ ഇ എൽ) അനുബന്ധ സ്ഥാപനമായ എ എം ജി മീഡിയ നെറ്റ്‌വർക്ക്സ് ലിമിറ്റഡിന്റെ (എഎംഎൻഎൽ) ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (വി സി പി എൽ) ആർ ആർ പി ആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. പിന്നാലെ എൻ ഡി ടിവിയുടെ 26 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കി. ഇതോടെ എൻ ഡി ടിവിയിൽ അദാനി ഗ്രൂപ്പിന്റെ ഓഹരി 55.18 ശതമാനമായി മാറുകയും എൻ ഡി ടിവിയുടെ ഉടമസ്ഥാവകാശം സ്വന്തമാവുകയുമായിരുന്നു. അദാനി ഗ്രൂപ്പ് എൻ ഡി ടിവി ഏറ്റെടുത്തതോടെ കമ്പനിയിലെ ഓഹരി മൂല്യം വർദ്ധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, NDTV, RRPR HOLDING BOARD, DIRECTOR, RSIGNED, ADANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.