ടെഹ്‌റാൻ: ഖത്തർ ലോകകപ്പിൽ പ്രഖ്യാപിത ശത്രുരാജ്യമായ അമേരിക്കയോട് തോറ്ര് സ്വന്തം രാജ്യം പുറത്തായത് ആഘോഷിച്ച് ഇറാൻ ജനത. കഴിഞ്ഞ സെപ്തംബർ മുതൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രാജ്യത്തെ ജനങ്ങൾ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി സമരം ചെയ്യുകയാണ്. രാജ്യം പ്രതിസന്ധി നേരിടുമ്പോൾ ദേശീയ ഫുട്‌ബോൾ ടീം ലോകകപ്പിൽ പങ്കെടുത്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇംഗ്ളണ്ടിനെതിരെ നടന്ന ഓപ്പണിംഗ് മാച്ചിൽ ഇറാൻ ഫുട്‌ബോൾ ടീം അംഗങ്ങൾ ദേശീയ ഗാനമാലപിക്കാതെ സർക്കാരിനെതിരെ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും ടീം സർക്കാരിന്റെ പ്രതിനിധികളാണെന്നും രാജ്യത്തെ ജനങ്ങളുടെ ഒപ്പമല്ലെന്നുമാണ് കൂടുതൽ പ്രക്ഷോഭകരും ഇപ്പോഴും കരുതുന്നത്.
വാഹനങ്ങളിൽ ഹോൺ മുഴക്കിയും പടക്കം പൊട്ടിച്ചും തെരുവുകളിൽ നൃത്തം ചവിട്ടിയും ഇറാൻ ജനത ടീമിന്റെ തോൽവി ആഘോഷിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
Iran is a country where people are very passionate about football. Now they are out in the streets in the city of Sanandaj & celebrate the loss of their football team against US.
— Masih Alinejad 🏳️ (@AlinejadMasih) November 29, 2022
They don’t want the government use sport to normalize its murderous regime.pic.twitter.com/EMh8mREsQn pic.twitter.com/MqpxQZqT20
Celebration in the Kurdish-Iranian city of #Kamyaran as the regime’s national team has lost to the US in the #WorldCup.
— Masih Alinejad 🏳️ (@AlinejadMasih) November 30, 2022
Tonight, all over Iran, people are celebrating. Our #IranRevolution is stronger. Iranians want this regime out.#MahsaAmini pic.twitter.com/vdgBn0h7cX
Surreal: Fireworks reportedly from Saqqez #Iran tonight celebrating US win over Iranian team at World Cup. Saqqez is #MahsaAmini’s hometown, the woman whose death has sparked mass protests against regime pic.twitter.com/1qoXxmBkfK
— Joyce Karam (@Joyce_Karam) November 29, 2022
The joy in Iran after the Iranian team lost to USA and was eliminated from the World Cup pic.twitter.com/Xft6KgnlR4
— Adam Albilya (@AdamAlbilya) November 30, 2022
ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ 22കാരിയായ മഹ്സ അമിനി സദാചാര പൊലീസിന്റെ കസ്റ്റഡിയിലിൽ മരിച്ചതോടെയാണ് ഇറാനിൽ പ്രക്ഷോഭം തുടങ്ങിയത്. പ്രക്ഷോഭത്തിൽ സുരക്ഷാ സേനാംഗങ്ങളും സ്ത്രീകളും കുട്ടികളുമടക്കം 300 ലേറെ പേർ കൊല്ലപ്പെട്ടെന്ന് ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥൻ പറയുന്നു. അതേ സമയം, പ്രക്ഷോഭങ്ങളിൽ കുറഞ്ഞത് 416 പേർ മരിച്ചെന്നാണ് ഇറാൻ ഹ്യൂമൻ റൈറ്റ്സ് സംഘടന പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |