SignIn
Kerala Kaumudi Online
Monday, 17 November 2025 2.32 AM IST

ചെങ്കോട്ട സ്ഫോടനം : ഉമർ നബിയുടെ സഹായി പിടിയിൽ,​ സ്ഫോടനത്തിന് ഉപയോഗിച്ച കാർ വാങ്ങിയത് ഇയാളുടെ പേരിൽ

Increase Font Size Decrease Font Size Print Page
delhi-

ന്യൂഡൽഹി: ചെങ്കോട്ട സ്പോടനത്തിൽ ഒരാൾ കൂടി എൻ.ഐ.എയുടെ കസ്റ്റഡിയിൽ. സ്ഫോടനം നടത്തിയ ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് പിടിയിലായത്. അമീർ റഷീദ് അലിയുടെ പേരിലാണ് കാർ വാങ്ങിയത്. സ്ഫോടനത്തിന് വേണ്ടി കാർ വാങ്ങാൻ ആണ് അമീർ റഷീദ് അലി ഡൽഹിയിൽ എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എൻ.ഐ.എ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പഞ്ചാബിലെ പത്താൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്ന സ‌ർജനാണ് അന്വേഷണ ഏജൻസികളുടെ പിടിയിലായിരുന്നു. ഇയാൾ പല തവണ അൽ ഫലാ സർവകലാശാലയിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നതായി വിവരമുണ്ട്. ഇയാൾ ഉമറുമായോ പിടിയിലായ മറ്റു ഡോക്ടർമാരുമായോ ബന്ധപ്പെട്ടിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ട്. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബിലും ആസൂത്രണം നടന്നോ എന്നതും പരിശോധിക്കുന്നുണ്ട്. ഹരിയാനയിലെ നൂഹിൽ, അമോണിയം നൈട്രേറ്റ് പ്രതികൾക്ക് കൈമാറിയ കടകളിലും പരിശോധന നടത്തി. അൽഫലാ സർവകലാശാലയിലെ കൂടുതൽ ഡോക്ടർമാരെ ചോദ്യം ചെയ്യാനാണ് എൻ.ഐ.എ നീക്കം.

TAGS: NEWS 360, NATIONAL, NATIONAL NEWS, DELHI BLAST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.