ന്യൂഡൽഹി: കാശ്മീർ ഫയൽസ് വിവാദത്തിൽ ക്ഷമാപണവുമായി ഇസ്രയേൽ സംവിധായകനും ഐ.എഫ്.എഫ്.ഐ ജൂറി അദ്ധ്യക്ഷനുമായ നദാവ് ലാപിഡ്. തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. കാശ്മീരി പണ്ഡിറ്റ് വിഭാഗത്തെയോ ദുരിതം അനുഭവിക്കുന്നവരെയോ അപമാനിക്കുകയായിരുന്നില്ല ഉദ്ദേശ്യം. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെങ്കിൽ മാപ്പ് പറയുന്നെന്നും അന്താരാഷ്ട്ര മാദ്ധ്യമത്തിനു നല്കിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഗോവയിൽ നടന്ന ചലച്ചിത്ര മേളയുടെ സമാപനച്ചടങ്ങിലാണ് കാശ്മീർ ഫയൽസിനെ ലാപിഡ് രൂക്ഷമായി വിമർശിച്ചത്. മത്സരവിഭാഗത്തിൽ കാശ്മീർ ഫയൽസ് ഇടം പിടിച്ച്ത് ഞെട്ടിച്ചെന്നും ഇതുപോലെയുള്ള സിനിമകൾ മേളകളിൽ ഉൾക്കൊള്ളിക്കാൻ പാടില്ലെന്നുമായിരുന്നു ലാപിഡിന്റെ പരാമർശം. ഇതേത്തുടർന്ന് ലാപിഡിനെതിരെ കാശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി ഉൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |