തിരുവനന്തപുരം: ഭക്ഷണത്തിൽ രാസവസ്തു ചേർത്ത് കൊല്ലാൻ ശ്രമിച്ചെന്ന സരിത.എസ്.നായരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ മുൻ ഡ്രൈവർ വിനുകുമാറിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ക്രൈംബ്രാഞ്ചിന്റെ വാദങ്ങൾ പാടെ തള്ളിയാണ് ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.വിഷ്ണു പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയത്. മലയിൻകീഴ് കൊച്ച് പൊറ്റയിൽ വിളവൂർക്കൽ സ്വദേശിയാണ് വിനു.
2014 സെപ്തംബർ മുതൽ 2021വരെ സരിതയുടെ ഡ്രൈവറായിരുന്ന വിനു പലപ്പോഴായി ഭക്ഷണത്തിൽ രാസവസ്തു ചേർത്ത് നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം. വധശ്രമത്തിന് പുറമേ വഞ്ചനാ കുറ്റവും ക്രൈംബ്രാഞ്ച് ചുമത്തിയിരുന്നു. സരിതയുടെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന താൻ ഇപ്പോൾ അവരുമായി നല്ല ബന്ധത്തിലല്ലെന്നും രഹസ്യങ്ങൾ പുറത്തുപറയുമെന്ന് പേടിച്ച് കള്ളക്കേസിൽ കുടുക്കിയതാണെന്നും വിനുവിന്റെ അഭിഭാഷകൻ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതിക്കായി എസ്.എസ്.ഗോപകുമാർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |