തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തെ ചൊല്ലി നടക്കുന്ന പ്രതിഷേധങ്ങൾ ഒരു പരിധി ലംഘിച്ച് വഷളാകരുതെന്ന് ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ സർക്കാർ നടപടിയെടുക്കുന്നുണ്ട് ഹൈക്കോടതിയുടെ പരിഗണനയിലുമുള്ളതിനാൽ കാത്തിരിക്കാമെന്നും ഗവർണർ അറിയിച്ചു.
വിഴിഞ്ഞം തുറമുഖ വിരുദ്ധസമരം അക്രമാസക്തമായതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ വിമർശനമുന്നയിച്ച് ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ട സംഭവം പരിശോധിച്ച ശേഷം നിലപാട് അറിയിക്കാമെന്നായിരുന്നു ഗവർണർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്. ക്രമസമാധാന പാലനത്തിന് സർക്കാരിന് എവിടെയാണ് സമയമെന്നും പകരം സർവകലാശാലകളെ നിയന്ത്രിക്കാനല്ലേ കൂടുതൽ താത്പര്യമെന്ന് അദ്ദേഹം ചോദിച്ചു. സർവകലാശാലകളുടെ ചാൻസലർ ഗവർണർ തന്നെയാണെന്നും അവിടെ സ്വജനപക്ഷപാതം പാടില്ലെന്നും ഗവർണർ പറഞ്ഞു. വിദ്യാർത്ഥികളുടെ ഭാവിയിൽ ആശങ്കപ്പെടാതെ അധികാരത്തിൽ മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പറഞ്ഞ അദ്ദേഹം സർക്കാർ ബില്ലുകൾ കൊണ്ട് വരുന്നത് കേഡറുകളെ തൃപ്തിപ്പെടുത്താൻ മാത്രമാണെന്നും കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |