തലശേരി: വിഴിഞ്ഞത്ത് കേന്ദ്രസേനയെ അയക്കുന്നതിൽ വിയോജിപ്പില്ലെങ്കിലും സംഭവത്തിൽ ആഭ്യന്തരവകുപ്പ് പരാജയമാണെന്ന് സംസ്ഥാനസർക്കാർ സമ്മതിച്ചിരിക്കുകയാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. വിഴിഞ്ഞം കലാപം നടന്നതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാസ് ഡയലോഗ് നടത്തി. ആരു വന്നാലും സർക്കാരിനെ വിരട്ടാൻ കഴിയില്ലെന്നാണ് പറഞ്ഞത്. അടുത്തദിവസം കേന്ദ്രസേന വരട്ടെയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണം. ഭരണം നടത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രി സ്വയം സമ്മതിക്കുകയാണ് കേന്ദ്രസേന വരട്ടെയെന്നതു കൊണ്ട് അർത്ഥമാക്കുന്നത്. വിഴിഞ്ഞത്ത് പദ്ധതി നടപ്പിലാകണം. അവിടെയുള്ള മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഗൗരവമായി സമയബന്ധിതമായി നടപടിയെടുക്കുന്നതിൽ സർക്കാരിനു വീഴ്ച സംഭവിച്ചിട്ടുണ്ട്. അതിനാലാണ് വിഴിഞ്ഞത്ത് പ്രശ്നങ്ങളുണ്ടാകാൻ കാരണമെന്നും കേന്ദ് രസഹമന്ത്രി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |