ന്യൂഡൽഹി: പ്രധാനമന്ത്രി അടക്കം പ്രമുഖരുടെ വിവരങ്ങളുള്ള ഡൽഹി എയിംസിലെ സർവറുകൾ ഹാക്ക് ചെയ്തതതിന് പിന്നിൽ ചൈനീസ് ഇടപെടൽ സംശയിക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം കേന്ദ്രസർക്കാരിന് കൈമാറി. അഞ്ച് സർവറുകളിലെ വിവരങ്ങൾ പൂർണ്ണമായും ഹാക്ക് ചെയ്തയായി സൂചനയുണ്ട്. ഇവയിലെ വിവരങ്ങൾ വീണ്ടെടുക്കുന്നത് എളുപ്പമല്ലെന്നാണ് അറിവ്. സർവർ തകരാറിലായത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ആശുപത്രികളെയും, ഫാർമ ഗ്രൂപ്പുകളെയും ലക്ഷ്യമിടാറുള്ള ചൈനീസ് ഗ്രൂപ്പുകളായ എംപറർ ഡ്രാഗൺ ഫ്ലൈ, ബ്രോൺ സ്റ്റാർ തുടങ്ങിയവയെയാണ് സംശയിക്കുന്നത്. നവംബർ 23ന് ഉച്ചയ്ക്ക് ശേഷം വന്നെറെൻ എന്ന റാംസെൻവയെർ ഉപയോഗിച്ച് ഹാക്കിംഗ് നടന്നുവെന്നാണ് പ്രാഥമിക വിവരം. ദേശീയ അന്വേഷണ ഏജൻസി അടക്കമുള്ള ഏജൻസികളുടെ നേതൃത്വത്തിൽ സെർവറുകളുടെ മേൽനോട്ടം വഹിക്കുന്ന സ്വകാര്യ കമ്പനി ജീവനക്കാരെയും ചോദ്യം ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |