കൊച്ചി: നഗരത്തിന്റെ സമഗ്രവികസനത്തിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്ന കൊച്ചി സുസ്ഥിര നഗര വികസന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം അടുത്തയാഴ്ച ചേരും. കളക്ടർ ഡോ. രേണു രാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് കൊച്ചി നഗരത്തിന്റെ ഭാവി വികസനം സാദ്ധ്യമാക്കുന്ന തരത്തിലാണ് പദ്ധതി. വ്യവസായ സ്ഥാപനങ്ങൾ, താമസ സ്ഥലങ്ങൾ, പരിസ്ഥിതി സൗഹൃദ ടൂറിസം കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി നഗരത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം. മറൈൻഡ്രൈവ്, പച്ചാളം, മുളവുകാട് തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |