തിരുവനന്തപുരം: വിഴിഞ്ഞത്ത് സുരക്ഷയൊരുക്കാൻ കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സർക്കാർ കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടില്ലെന്നും ക്രമസമാധാനത്തിന് കേരള പൊലീസ് പര്യാപ്‌തമാണെന്നും അദ്ദേഹം പറഞ്ഞു.
നിർമാണക്കമ്പനിയാണ് കേന്ദ്രസേനയെ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ബുദ്ധിയില്ലാത്തവരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിഴിഞ്ഞത്ത് സുരക്ഷയ്ക്കായി കേന്ദ്രസേനയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
വിഴിഞ്ഞം തുറമുഖ മേഖലയിൽ സുരക്ഷയൊരുക്കാൻ അദാനി ഗ്രൂപ്പാണ് കേന്ദ്ര സേനയെ ആവശ്യപ്പെട്ടതെന്നും സർക്കാരല്ലെന്നും മന്ത്രി ആന്റണി രാജു കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. സർക്കാരിനോട് ഹൈക്കോടതി അഭിപ്രായം മാത്രമാണ് ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |