SignIn
Kerala Kaumudi Online
Tuesday, 08 July 2025 1.17 AM IST

അഞ്ചാം ക്ലാസുകാരന് മർദ്ദനമേറ്റ സംഭവം, സ്കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ ബാലാവകാശ കമ്മിഷൻ

Increase Font Size Decrease Font Size Print Page

കൊല്ലം:സ്കൂൾ വിദ്യാർഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ സ്കൂളിനെതിരെ അന്വേഷണം നടത്താൻ കളക്ടർക്ക് നിർദ്ദേശം നൽകി ദേശീയ ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഒക്ടോബർ 21ന് കൊല്ലം ഇൻഫന്റ് ജീസസ് ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ വിദ്യാർഥികൾ അഞ്ചാം ക്ലാസ് വിദ്യാർഥിയെ റാഗിംഗിനിരയാക്കി അതി ക്രൂരമായി മുറിവേൽപ്പിക്കുകയും മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ സ്കൂൾ സ്കൂൾ മാനേജ്മെന്റിന്റെയും സി.ഡബ്ലിയു.സിയുടെയും ഭാഗത്തുനിന്നും വീഴ്ചയുണ്ടെന്ന് കാണിച്ച് കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് സ്കൂളിനെതിരെ അന്വേഷണം നടത്തി 20 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ദേശീയ ബാലാവകാശ കമ്മീഷൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി ഉത്തരവിട്ടത്. സ്കൂളിലെ സീനിയർ വിദ്യാർഥികളിൽ നിന്നും ജൂനിയർ വിദ്യാർത്ഥിക്കുണ്ടായ മർദ്ദനം യഥാസമയം പൊലീസിൽ അറിയിച്ചില്ലെന്നും സ്കൂളിലുണ്ടായ അതിക്രൂരമായ സംഭവം മറച്ചുവെക്കാൻ ശ്രമിച്ചെന്നുമാരോപിച്ചാണ് സ്കൂൾ പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ പരാതി നൽകിയത്. കളക്ടർ, സി.ഡബ്ലിയു.സി എന്നിവർക്ക് ആദ്യം പരാതി നൽകിയിട്ടും യാതൊരു നടപടിയും എടുക്കാത്തതിനെത്തുടർന്നാണ് കുട്ടിയുടെ മാതാപിതാക്കൾ ദേശീയ ബാലാവകാശ കമ്മിഷനെ സമീപിച്ചത്.

TAGS: LOCAL NEWS, KOLLAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.