SignIn
Kerala Kaumudi Online
Thursday, 19 September 2024 11.11 AM IST

ഭാര്യയും മാതാപിതാക്കളും ആസാമിൽ, അവിടത്തെ ജയിലിലേക്ക് മാറ്റണം; ജിഷ വധക്കേസ് പ്രതിയുടെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Increase Font Size Decrease Font Size Print Page
jisha

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസ് പ്രതി അമിറുൾ ഇസ്ലാമിന്റെ ജയിൽ മാറ്റത്തിനുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആസാമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. നിലവിൽ വിയ്യൂർ ജയിലിലാണ് പ്രതിയുള്ളത്.

താൻ ആസാം സ്വദേശിയാണ്. ഭാര്യയും മാതാപിതാക്കളും ആസാമിലാണുള്ളത്. ദരിദ്രരായ കുടുംബാംഗങ്ങൾക്ക് തന്നെ വിയ്യൂർ ജയിലിൽ വന്ന് കാണാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽ ആസാമിലെ ജയിലിലേക്ക് മാറ്റണമെന്നാണ് ഹർജിയിൽ പറയുന്നത്. കഴിഞ്ഞ ഒക്‌ടോബറിലാണ് പ്രതി സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ സ്വദേശിയും നിയമ വിദ്യാർത്ഥിയുമായ ജിഷ കൊല്ലപ്പെട്ടത്. കനാൽ പുറമ്പോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് പ്രതി കൃത്യം നടത്തിയത്. അതിക്രൂരമായ ബലാൽസംഗത്തിനിരയായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. 38 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, JISHA MURDER CASE, SUPREME COURT, AMEERUL ISLAM, JAIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.