കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസ് പ്രതി അമിറുൾ ഇസ്ലാമിന്റെ ജയിൽ മാറ്റത്തിനുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആസാമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. നിലവിൽ വിയ്യൂർ ജയിലിലാണ് പ്രതിയുള്ളത്.
താൻ ആസാം സ്വദേശിയാണ്. ഭാര്യയും മാതാപിതാക്കളും ആസാമിലാണുള്ളത്. ദരിദ്രരായ കുടുംബാംഗങ്ങൾക്ക് തന്നെ വിയ്യൂർ ജയിലിൽ വന്ന് കാണാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽ ആസാമിലെ ജയിലിലേക്ക് മാറ്റണമെന്നാണ് ഹർജിയിൽ പറയുന്നത്. കഴിഞ്ഞ ഒക്‌ടോബറിലാണ് പ്രതി സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ സ്വദേശിയും നിയമ വിദ്യാർത്ഥിയുമായ ജിഷ കൊല്ലപ്പെട്ടത്. കനാൽ പുറമ്പോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് പ്രതി കൃത്യം നടത്തിയത്. അതിക്രൂരമായ ബലാൽസംഗത്തിനിരയായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. 38 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |