ഡൽഹി: മുടി മാറ്റിവയ്‌ക്കൽ ചികിത്സയ്‌ക്ക് വിധേയനായ മുപ്പതുകാരൻ മരിച്ചു. അത്താർ റഷീദ് എന്നയാളാണ് ഡൽഹിയിലെ ക്ലിനിക്കൽവച്ച് നടത്തിയ മുടിമാറ്റിവയ്ക്കലിന് പിന്നാലെ മരണമടഞ്ഞത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു.
ബന്ധുക്കളുടെ പരാതിയിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാവും സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു റഷീദ്. ചികിത്സയ്ക്ക് പിന്നാലെ യുവാവിന് ദേഹമാസകലം ചൊറിച്ചിൽ അനുഭവപ്പെട്ടു. വൃക്കകൾ തകരാറിലായി. പല അവയവങ്ങളുടെയും പ്രവർത്തനങ്ങളെ ബാധിച്ചു. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.
മുടി മാറ്റിവയ്ക്കൽ ചികിത്സയ്ക്കിടെ മരണം സംഭവിക്കുന്നത് ഇതാദ്യമായിട്ടല്ല. ഗുജറാത്തിൽ കഴിഞ്ഞവർഷം സെപ്തംബറിൽ മുപ്പത്തിയൊന്നുകാരൻ മരിച്ചിരുന്നു. 2019ൽ മുംബയിൽ മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം നാൽപ്പത്തിമൂന്നുകാരനായ ബിസിനസുകാരനും മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |