തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതിയ്‌ക്ക് വേണ്ടി ഇടത് മുന്നണി നാളെ നടത്താനിരുന്ന വിഴിഞ്ഞം പ്രചാരണ ജാഥ ഉപേക്ഷിച്ചു. മുഖ്യമന്ത്രിയും സമരക്കാരും തമ്മിൽ നടന്ന ചർച്ചയിൽ സമരം ഒത്തുതീർപ്പായതോടെയാണ് എൽഡിഎഫ് തീരുമാനം. ഇന്ന് ജാഥയുടെ ഉദ്‌ഘാടനം വർക്കലയിൽ നടന്നിരുന്നു. നാളെ രാവിലെയാണ് 'വികസനം സമാധാനം' എന്ന പേരിൽ ജാഥ ആരംഭിക്കേണ്ടിയിരുന്നത്.
140 ദിവസങ്ങളോളം നീണ്ടുനിന്ന വിഴിഞ്ഞം സമരം തീർക്കാൻ തങ്ങൾ വിട്ടുവീഴ്‌ച ചെയ്‌തിരുന്നെന്ന് ചർച്ചയ്‌ക്ക് ശേഷം സമരസമിതി അറിയിച്ചിരുന്നു.പ്രതിമാസ വാടകയായി 5,500 രൂപ പൂർണമായും സർക്കാർ തന്നെ നൽകണമെന്നും 2,500 രൂപ അദാനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നും നൽകാമെന്നുള്ള വാഗ്ദാനം നിരാകരിച്ചതായും സമരസമിതി വ്യക്തമാക്കി.
എല്ലാ സമരങ്ങളും എല്ലാ ആവശ്യങ്ങളും വിജയിക്കില്ല, വിഴിഞ്ഞം സമരവും സമാനമാണെന്ന് കേന്ദ്ര സർക്കാർ മൂന്ന് ബില്ലുകൾ പിൻവലിച്ചപ്പോൾ കർഷക സമരം താത്കാലികമായി പിൻവലിച്ചതെന്ന് സമരസമിതിയ്‌ക്കായി പ്രതികരിച്ച ഫാദർ യൂജിൻ പെരേര പറഞ്ഞു. വിഴിഞ്ഞത്തെ സാഹചര്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കേണ്ട ആവശ്യകതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |