SignIn
Kerala Kaumudi Online
Saturday, 27 July 2024 1.02 PM IST

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു, ചികിത്സാപ്പിഴവ് ആരോപിച്ച് സംഘർഷം

alappuzha-medical-college

ആലപ്പുഴ: പ്രസവത്തെത്തുടർന്ന് അമ്മയും ശിശുവും മരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കൈനകരി സ്വദേശി രാംജിത്തിന്റെ ഭാര്യ അപർണയും കുഞ്ഞുമാണ് മരിച്ചത്. പിന്നാലെ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.

ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് അപർണയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചത്. പിന്നാലെ നാലുമണിയോടെ രാംജിത്തിന്റെ മാതാവിനെ വിളിപ്പിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ശസ്‌ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. രേഖകളിൽ ഒപ്പിട്ടുനൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് പ്രസവം നടക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്യുകയായിരുന്നു. കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ലെന്നും കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും വിഫലമായെന്നുമായിരുന്നു ഡോക്ടർമാർ നൽകിയ വിശദീകരണം.

അതേസമയം, പ്രസവത്തിന് മുൻപ് അമ്മയ്ക്കും കുഞ്ഞിനും യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കുഞ്ഞിന്റെ മരണത്തെത്തുടർന്ന് ആശുപത്രിയിൽ സംഘർഷം ഉണ്ടാവുകയും പൊലീസ് എത്തി ഇവരോട് സംസാരിക്കുകയും ചെയ്തു. ഇതിനുപിന്നാലെ മെഡിക്കൽ കോളേജ് സൂപ്രണ്ട് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. ഇതിനിടെ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ അമ്മയും മരിക്കുകയായിരുന്നു. പെട്ടെന്ന് ഹൃദയമിടിപ്പ് താഴ്‌ന്നതാണ് മരണകാരണമെന്നാണ് ബന്ധുക്കളോട് ഡോക്ടർമാർ അറിയിച്ചത്. പ്രസവസമയത്ത് ജൂനിയർ ഡോക്ടർമാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും ചികിത്സാപ്പിഴവാണ് അമ്മയും കുഞ്ഞും മരിക്കാനിടയാക്കിയതെന്നും ബന്ധപ്പെട്ട ഡോക്ടർമാർക്കും ജീവനക്കാർക്കുമതിരെ നടപടിയെടുക്കാതെ പോസ്റ്റുമോർട്ടത്തിന് അനുവദിക്കില്ലെന്നും ഇവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALAPPUZHA, MEDICAL COLLEGE, WOMAN AND NEWBORN DIED, PROTEST, CONFLICT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.