മലയാള ചലച്ചിത്ര ലോകം സുരക്ഷിത മേഖലയാണെന്ന് സ്വാസിക. സിനിമയിൽ ആരും ആരെയും പിടിച്ചുകൊണ്ടുപോയി റേപ്പ് ചെയ്യുന്നില്ല. ഇഷ്ടപ്പെടാത്ത ഒരു സംഭവമുണ്ടായാൽ ഡബ്ളിയു.സി.സി പോലുള്ളവരെ സമീപിക്കാതെ പൊലീസ് സ്റ്റേഷനിലോ വനിതാ കമ്മിഷനിലോ പോയി പരാതിപ്പെട്ടുകൂടേ എന്നു സ്വാസിക ചോദിച്ചു. ഡബ്ളിയു.സി.സി എന്ന സംഘടന മലയാള സിനിമയിൽ ആവശ്യമുണ്ടോ എന്നു ചോദിച്ചാൽ, അവരുടെ പ്രവർത്തനം എന്താണെന്ന് കൃത്യമായി എനിക്ക് അറിയാൻ കഴിയില്ലെന്നേ പറയൂ. ഏതെങ്കിലും ഒരു സിനിമ സെറ്റിൽ നിന്ന് എനിക്ക് മോശമായി ഒരു അനുഭവം ഉണ്ടായിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ അവിടെ നിന്ന് പ്രതികരിച്ച്, ഈ ജോലി വേണ്ടെന്നു പറഞ്ഞു ഇറങ്ങിപ്പോവും. നോ പറയേണ്ടിടത്ത് നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്തുവന്ന് ബലമായി ഒന്നും ചെയ്യാൻ ആവശ്യപ്പെടില്ല. നമ്മൾ ലോക്ക് ചെയ്ത റൂം, നമ്മൾ തന്നെ തുറന്നുകൊടുക്കാതെ ഒരാളും അകത്തേക്ക് വരില്ല. അസമയത്ത് വന്നു ഒരാൾ വാതിലിൽ മുട്ടിയാൽ നമ്മൾ എന്തിനാണ് തുറന്നുകൊടുക്കുന്നത്. അവർക്ക് സംസാരിക്കാനും കള്ള് കുടിക്കാനും എന്തിനാണ് നമ്മളൊരു സ്ഥലം ഒരുക്കി കൊടുക്കുന്നതെന്നും സ്വാസിക ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |