ഷിംല: ഹിമാചൽ പ്രദേശ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ ഹിമാചലിൽ കോൺഗ്രസ് കേവലഭൂരിപക്ഷം പിന്നിട്ടു. 38 സീറ്റിന്റെ ലീഡുമായി കോൺഗ്രസ് മുന്നേറുമ്പോൾ 27 സീറ്റുകൾ മാത്രമാണ് ബി ജെ പിയ്ക്ക് ലഭിച്ചത്. അതേസമയം, ആം ആദ്‌മി പാർട്ടിയ്ക്ക് ഇതുവരെ ഒരു സീറ്റും നേടാനായിട്ടില്ല. ഹിമാചലിലെ 68 അംഗ വിധാൻ സഭയിൽ സർക്കാർ രൂപീകരിക്കുന്നതിനായി 35 സീറ്റുകളാണ് നേടേണ്ടത്.
അതേസമയം, കോൺഗ്രസിനെ കടത്തിവെട്ടി ഹിമാചലിൽ ബി ജെ പി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങൾ. ബിജെ പി ക്ക് 24-41 സീറ്റുകളും കോൺഗ്രസിന് 20-40 സീറ്റുകളും ലഭിക്കുമെന്ന് എക്‌സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. കൂടുതൽ പ്രവചനങ്ങളും ഹിമാചൽ പ്രദേശിൽ ബി ജെ പിയ്ക്കാണ് മുൻതൂക്കം നൽകിയത്.
68 അംഗ സഭയിൽ 34 എന്ന ഹാഫ്-വേ മാർക്കിനേക്കാൾ ആറ് സീറ്റുകൾ മാത്രമായിരിക്കും ബി ജെ പിയ്ക്ക് കൂടുതലായി നേടാനാകുന്നതെന്നും പരമാവധി 40 സീറ്റുകൾ ആയിരിക്കും നേടുന്നതെന്നുമാണ് പ്രവചനങ്ങൾ. കോൺഗ്രസ് 30-40 സീറ്റുകളും ബി ജെ പി 24-34 സീറ്റുകളും നേടുമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യാ സർവേയും പ്രവചിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |