തൃശൂർ : കെ.എസ്.ആർ.ടി.സി ബസുകളിൽ നിന്നും മോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. രാമനാഥപുരം മുടുക്കുളത്തൂർ കീലപ്പച്ചേരി സ്വദേശി മുത്തുകൃഷ്ണനെയാണ് (39) ഈസ്റ്റ് സി.ഐ പി.ലാൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. നവംബർ മൂന്നിനായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി ലോഫ്‌ളോർ ബസിൽ കോട്ടയത്ത് നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന ബസ് തൃശൂരിലെത്തിയപ്പോൾ യാത്രക്കാർക്ക് ടോയ്‌ലറ്റിൽ പോകാനായി നിറുത്തിയിട്ടിരുന്നു.
മൊബൈൽ ഫോണും, പഴ്‌സും ബാഗിനുള്ളിവാക്കി യാത്രക്കാരി ടോയ്‌ലറ്റിൽ പോകാനായി ഇറങ്ങിയിരുന്നു. ഇത് നിരീക്ഷിച്ച പ്രതി, തക്കം നോക്കി, ബാഗ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ബാഗിനുള്ളിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോൺ, 1000 രൂപ, എ.ടി.എം കാർഡ് തുടങ്ങിയവ നഷ്ടപ്പെട്ടു. യാത്രക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നഷ്ടപ്പെട്ട മൊബൈൽഫോൺ സൈബർസെല്ലിന്റെ സഹായത്തോടെ നിരീക്ഷണം നടത്തിയതിൽ തമിഴ്‌നാട്ടിലാണെന്ന് മനസിലാക്കുകയും പൊലീസെത്തി, ഉപയോഗിക്കുന്നയാളെ കണ്ടെത്തുകയുമായിരുന്നു. തുടർന്നാണ് മുത്തുകൃഷ്ണൻ പിടിയിലായത്. സബ് ഇൻസ്‌പെക്ടർ എസ്.ഗീമോൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എൻ.ഭരതനുണ്ണി, പി.സി സന്ദീപ്, കെ.ടി ഷമീം, പി.ഹരീഷ്, സൈബർസെൽ ഉദ്യോഗസ്ഥരായ കെ.എസ് ശരത്, കെ.ജി മിഥുൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |