ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരിൽ കഴിഞ്ഞ കാലയളവുകളേക്കാൾ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി കേന്ദ്രസർക്കാർ. 2011 മുതൽ 16 ലക്ഷത്തിലധികം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ലോക്‌സഭയിൽ അറിയിച്ചു. വിദേശമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2017-ൽ 1,33,049 ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചത് എന്നാൽ ഈ വർഷം ഇത് 183,741-ായി വർദ്ധിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വർഷങ്ങളിൽ യഥാക്രമം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ
•2015-ൽ 1,31,489 പേർ
•2016-ൽ 1,41,603 പേർ
•2017-ൽ 1,33,049 പേർ
•2018-ൽ 1,34,561 പേർ
•2019-ൽ 1,44,017 പേർ
•2020-ൽ 85,256 പേർ
•2021-ൽ 1,63,370 പേർ
കൂടാതെ ഈ വർഷം ഒക്ടോബർ 31 വരെ 1,83,741 ഇന്ത്യൻ പൗരൻമാർ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. 2011 മുതൽ ആകെ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 16,21,561-ാണ്. ബംഗ്ളാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ അയൽ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ പൗരത്വം സ്വീകരിച്ച വിദേശ പൗരൻമാരുടെ വിവരവും കേന്ദ്രമന്ത്രി ലോക്‌സഭയിൽ അവതരിപ്പിച്ചു. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്നൊഴികെ ഇന്ത്യൻ പൗരത്യം സ്വീകരിച്ച വിദേശ പൗരൻമാരുടെ എണ്ണം 2015-ൽ 93-ഉം 2016-ൽ 153-ഉം 2017-ൽ 17-5ഉം 2018,2019,2020,2021 മുതൽ 2022 വരെ യഥാക്രമം 129, 113, 27, 42,60 എന്നിങ്ങനെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |