ചിറ്റൂർ: ഒന്നാം വിള കൊയ്ത്ത് കഴിഞ്ഞ കർഷകരിൽ നിന്ന് സപ്ലൈകോ നെല്ല് സംഭരണം നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് ലഭ്യമായിട്ടില്ല. അടിയന്തരമായി വില വിതരണം ചെയ്യണമെന്നും രാസവള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും മൂച്ചിക്കുന്ന്പാടശേഖര സമിതി ആവശ്യെപ്പെട്ടു. പി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒന്നാം വിള കൊയ്ത് നടത്താൻ കൊയത്ത് യന്ത്ര വാടക, നെല്ലു ഉണക്ക് കൂലി, ചുമട് കൂലി, രണ്ട് പ്രാവശ്യം ട്രാക്ടറിന് ഉഴവുകൂലി, കിള പണി, നടീൽ കൂലി, കളനാശിനി, രാസവളം തുടങ്ങി നിരവധി കൃഷിപ്പണികൾക്കും കുടുംബ ചെലവുകളും നടത്താൻ നെല്ലിന്റെ വില ലഭിക്കാത്തതിനാൽ കർഷകർ ഏറെ പ്രതിസന്ധിയിലാെണെന്നും യോഗം ചൂണ്ടിക്കാട്ടി. എം.രാമകൃഷ്ണൻ, വി. രാജൻ, എൻ.ചന്ദ്രൻ കുട്ടി, വി.അപ്പുക്കുട്ടൻ, എം.പ്രതീഷ് കുമാർ, എം.രാജേന്ദ്രൻ, എ.മോഹനൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |