SignIn
Kerala Kaumudi Online
Friday, 20 September 2024 2.02 PM IST

കാശ്മീരിൽ വീണ്ടും ഭീകരാക്രമണം, ഒരു കുട്ടി കൊല്ലപ്പെട്ടു, 5 പേർക്ക് പരിക്ക്

Increase Font Size Decrease Font Size Print Page
kashmir-death

ശ്രീനഗർ: ജമ്മു-കാശ്മീരിലെ രജൗരി സെക്ടറിൽ തിങ്കളാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾക്ക് സമീപമാണ് ഇന്ന് ആക്രമണം നടന്നത്. ആൾക്കൂട്ടത്തിന് നേരെ ഭീകരർ സ്ഫോടകവസ്തു എറിയുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. പ്രദേശവാസികളോടും മാദ്ധ്യമ പ്രവർത്തകരോടും ജാഗ്രത പാലിക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയായിരുന്നു രജൗരിയിൽ ആദ്യ ആക്രമണം നടന്നത്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. വീടുകളിലേക്ക് കയറിയ ഭീകരർ ജനങ്ങൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത്. പത്ത് പേർക്ക് വെടിയേറ്റു. മൂന്ന് പേർ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരിച്ചു. ഒരാൾ ചികിത്സയ്‌ക്കിടെ മരണത്തിന് കീഴടങ്ങി. സതീഷ് കുമാർ (45), ദീപക് കുമാർ (23), പ്രീതം ലാൽ (57), ശിശുപാൽ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭീകരർക്കായി സൈന്യം ശക്തമായ തെരച്ചിൽ ആരംഭിച്ചു. ജമ്മു കാശ്മീർ പൊലീസും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.

അന്വേഷണത്തിന് എൻ.ഐ.എ

ഇരട്ട ഭീകരാക്രമണങ്ങൾ ഉണ്ടായ രജൗരിയിൽ എൻ.ഐ. എ സ്ഫോടനം നടന്ന സ്ഥലങ്ങളിൽ ഇന്ന് പരിശോധന നടത്തിയേക്കും. ഭീകരത ഇല്ലാതാക്കാൻ നിർണ്ണായക നീക്കങ്ങൾ നടത്തിവരികയാണ് എൻഐഎ. ഇതിന്റെ ഭാഗമായാണ് രജൗരിയിൽ എത്തുന്നത്. ജമ്മുവിൽ നിന്നുള്ള സംഘമാണ് പരിശോധനയ്‌ക്കായി എത്തുക. ഇവർ എത്തി ഭീകരാക്രമണത്തിന്റെ രീതിയും മറ്റും പരിശോധിക്കുകയും പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് തുടക്കമിടുകയും ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, KASHMIR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.