ബീജിംഗ് : ചൈനയിൽ ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള പ്രവിശ്യയായ ഹെനാനിൽ 88.5 ശതമാനം പേർക്കും കൊവിഡ് ബാധിച്ചെന്ന് റിപ്പോർട്ട്. 99.4 ദശലക്ഷം പേരാണ് ഹെനാനിൽ താമസിക്കുന്നത്. പ്രവിശ്യാ ഭരണകൂടത്തിന്റെ പ്രതിനിധി കാൻ ക്വാൻചെംഗ് ആണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.
അതേ സമയം, ഇവരിൽ എന്നാണ് കൊവിഡ് ബാധയുണ്ടായതെന്നോ എത്രപേർ രോഗമുക്തരായെന്നോ വ്യക്തമാക്കിയില്ല. ഡിസംബറിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാകാം കേസുകൾ കുതിച്ചുയർന്നതെന്ന് കരുതുന്നു. ഡിസംബർ 19ന് ഹെനാനിലെ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം പാരമ്യത്തിലെത്തിയെന്നും തുടർന്ന് ഇത് താഴ്ന്ന് തുടങ്ങിയെന്നും ക്വാൻചെംഗ് പറഞ്ഞു.
പാസ്പോർട്ട് പുതുക്കാൻ നെട്ടോട്ടം
അന്താരാഷ്ട്ര അതിർത്തികൾ കഴിഞ്ഞ ദിവസം പൂർണമായും തുറന്നതിന് പിന്നാലെ ചൈനയിൽ പാസ്പോർട്ട് പുതുക്കാൻ ഇമിഗ്രേഷൻ ഓഫീസുകളുടെ പുറത്ത് വൻ തിരക്ക്. 2019 മാർച്ച് മുതൽ രാജ്യം വിടാനും രാജ്യത്തേക്ക് പ്രവേശിക്കാനും ചൈനയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. ചൈനയിലേക്ക് വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഇപ്പോൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് മാത്രം മതി. ക്വാറന്റൈനും പിൻവലിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |