കണ്ണൂർ : നെറ്റ് സീറോ കാർബൺ കേരളം എന്ന ലക്ഷ്യം നേടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കണ്ണൂരിലും കർമ്മ പരിപാടി ഒരുങ്ങുന്നു.ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളും എൻജിനീയറിംഗ് കോളേജ്, സർവ്വകലാശാലകൾ,ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, ക്ലീൻ കേരള കമ്പനി തുടങ്ങിയവയുടെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കുന്നത്.
വിവിധ വിദ്യാഭ്യാസ- ഗവേഷണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ, വിരമിച്ച ഉദ്യോഗസ്ഥന്മാർ, സാങ്കേതിക വിദഗ്ദർ, പരിസ്ഥിതി പ്രവർത്തകർ,
സന്നദ്ധ പ്രവർത്തകർ ,ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺമാർ, ഉന്നത വിദ്യാഭ്യാസം നേടിയ യുവതീ-യുവാക്കൾ തുടങ്ങിയവരുടെ കൂട്ടായ്മ രൂപീകരിച്ചാണ് പ്രവർത്തനങ്ങളെ സഹായിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ഉദയഗിരി,കുറുമാത്തൂർ,പെരളശേരി,ചെറുകുന്ന്,പായം,കുറ്റ്യാട്ടൂർ,കണ്ണപുരം,മുഴക്കുന്ന്,കരിവെള്ളൂർ പെരളം, ചപ്പാരപ്പടവ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.ഉദയഗിരി പഞ്ചായത്തിൽ സമഗ്ര പദ്ധതി രേഖ തയ്യാറായി കഴിഞ്ഞു. "നെറ്റ് സീറോ കാർബൺ കേരളം - ജനങ്ങളിലൂടെ " എന്ന വിഷയത്തിൽ ജില്ലാ കോർ ഗ്രൂപ്പ് അംഗങ്ങൾക്ക് ദ്വിദിന സംസ്ഥാന തല ശില്പശാലനടത്തി.
വലിച്ചെറിയരുത്
വലിച്ചെറിയൽ മുക്ത ഗ്രാമങ്ങൾ എന്ന ലക്ഷ്യം സാക്ഷാത്കരിക്കലാണ് നെറ്റ് സീറോ കാർബൺ കേരളം പദ്ധതിയുടെ ആദ്യ ഘട്ടം. തുടർന്ന് ഊർജ്ജ ഗ്രാമം, തെളിനീരൊഴുകും തോടുകൾ, തരിശ് രഹിത ഗ്രാമങ്ങൾ, തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കും.2030ഓടെ ജില്ല മുഴുവൻ നെറ്റ് സീറൊ കാർബൺ എന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമം.
കർമ്മ പദ്ധതിയിൽ
ദാരിദ്ര്യം, ആരോഗ്യം,വിദ്യാഭ്യാസം,കാലാവസ്ഥ വൃതിയാനം, ലിംഗ സമത്വം, ജലം, ശുചിത്വം, ഊർജ്ജം ,, പരിസ്ഥിതി, തരിശ് കൃഷി, പച്ചത്തുരുത്ത്, തുടങ്ങിയ മേഖലകളിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |