SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.42 PM IST

സർക്കാരിനെ തിരുത്തി ഹൈക്കോടതി: വില്ലനായിവീണ്ടും പ്ലാസ്റ്റിക്ക്

plastic

കോട്ടയം: കാരി ബാഗുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കിയതോടെ പ്ലാസ്റ്റിക് വീണ്ടും വില്ലനാകുമെന്നുറപ്പ്. 60 ജി.എസ്.എമ്മിന് മുകളിലുള്ള പ്ലാസ്റ്റിക്കിന്റെ നിരോധനമാണ് ഇല്ലാതായത്.

പ്രകൃതി സൗഹൃദ സംസ്ഥാനമാക്കാനാണ് പ്ലാസ്റ്റിക് കാരി ബാഗുകളുടെ ഉപയോഗം തടഞ്ഞ് സർക്കാർ ഉത്തരവിറക്കിയത്. തുടർന്ന് വ്യാപാരകൾ ശക്തമായി എതിർത്തെങ്കിലും നിയന്ത്രണം ശക്തമായതോടെ പ്ലാസ്റ്റിക് ഉപയോഗം കുറഞ്ഞു. നഗര മാലിന്യ നീക്കത്തിനും ഇതു സഹായകമായി. എന്നാൽ കോടതിയുടെ പ്രതികൂല വിധി മാലിന്യനീക്കത്തിനും തടസമാകും.

വസ്ത്ര വ്യാപാര ശാലകളിൽ ഉപയോഗിച്ചിരുന്ന ബാഗുകളാണ് അറുപത് ജി.എസ്.എമ്മിന് മുകളിൽ വരിക. നിരോധനത്തോടെ തുണിക്കടകളിൽ കടലാസ് ബാഗുകൾ സ്ഥാനം പിടിച്ചിരുന്നു. നിരോധനം നീക്കിയതോടെ ഇവിടങ്ങളിലടക്കം പ്ലാസ്റ്റിക് കാരി ബാഗുകളുടെ തിരിച്ചു വരവിനും വഴിയൊരുക്കും.

നിരോധിച്ചവ (ഇതിൽ പലതും തിരിച്ചു വരും)

 കാരി ബാഗ്

 ഷോപ്പിംഗ് ബാഗ്

 പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ ഗ്ലാസ്

 പേപ്പർ പ്ലേറ്റ്

 പ്ലാസ്റ്റിക് സ്ടോ

 പേപ്പർ ഇല

 പ്ലാസ്റ്റിക് സ്പൂൺ

 ഗാർബേജ് ബാഗ്

 കാൻഡി സ്റ്റിക്

 പ്ലാസ്റ്റിക്സ്റ്റിക്കുള്ള ഇയർബെഡ്

 ബലൂൺ

 പ്ലാസ്റ്റിക് പൊതിഞ്ഞ ക്ഷണക്കത്ത്

 സിഗററ്റ് പാക്കറ്റ്

 സ്വീറ്റ് ബോക്സ്

 500 മില്ലിറ്ററിൽ താഴെയുള്ള കുപ്പിവെള്ള കുപ്പി

 ബ്ലാൻഡല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്

 പി.വി.സി ഫ്ലക്സ് വസ്തുക്കൾ

 പ്ലാസ്റ്റിക് ആവരണമുള്ള തുണിത്തരം

ബി ഗോപകുമാർ,​ കോട്ടയം നഗരസഭാ വൈസ് ചെയർമാൻ

നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തിരിച്ചുവരുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. ഇത് നഗര മാലിന്യ നീക്കത്തെയും സംസ്കരണത്തെയും ഗുരുതരമായ ബാധിക്കും. നിയമം ശക്തമായി നടപ്പാക്കാത്തതിന് ഗ്രീൻ ട്രൈബൂണൽ മിക്ക നഗരസഭകൾക്കും ലക്ഷങ്ങൾ പിഴയിടുകയാണ്. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായും നിരോധിക്കണം..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PLASTIC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.