കൊല്ലം: ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ പ്ളാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട് യുവാവിന്റെ ഇരു കാലുകളും അറ്റു. അഞ്ചാലുംമൂട് ഞാറക്കൽ ബിനു ഭവനിൽ വിജയന്റെ മകൻ വിനോദ് കുമാറാണ് (28) അപകടത്തിൽപെട്ടത്. ഇന്നലെ വൈകിട്ട് 4.50 ഓടെ കൊല്ലം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. നേത്രാവതി എക്സ്‌പ്രസിൽ യാത്ര ചെയ്തിരുന്ന വിനോദ് ട്രെയിൽ സ്റ്റേഷനിൽ നിന്ന് മുന്നോട്ട് നീങ്ങുന്നതിനിടെ പ്ളാറ്റ് ഫോമിലേക്ക് ചാടിയിറങ്ങുകയായിരുന്നു. ഇതിനിടെ കാൽ വഴുതി ട്രെയിനിനും പ്ളാറ്റ് ഫോമിനും ഇടയിലേക്ക് വീണു. അപായ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തിയതോടെ യാത്രക്കാരും റെയിൽവേ പൊലീസും ചേർന്ന് വിനോദിനെ പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവശേഷം പത്ത് മിനിറ്റ് വൈകിയാണ് ട്രെയിൻ കൊല്ലത്ത് നിന്ന് പുറപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |