ബ്രസീലിൽ ഇരുപത്തിയേഴുകാരിക്ക് 7.3 കിലോ ഭാരവും രണ്ടടി ഉയരവുമുള്ള കുഞ്ഞു പിറന്നു. സിസേറിയനിലൂടെയാണ് ക്ളീഡിയൻ സാന്റോസ് ഡോ സാന്റോസ് എന്ന യുവതിയുടെ അസാധാരണ വലിപ്പമുള്ള കുഞ്ഞിനെ പുറത്തെടുത്തത്. ആമസോണാസ് സംസ്ഥാനത്തെ ആശുപത്രിയിൽ ജനുവരി 18നായിരുന്നു കുഞ്ഞിന്റെ ജനനം. ആങ്കേഴ്സൺ എന്ന് പേരിട്ട കുട്ടി ഇൻക്യൂബേറ്ററിലാണ് കഴിയുന്നത്. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനുള്ള ഉടുപ്പുകളും നാപ്കിനുകളുമാണ് ഉപയോഗിക്കുന്നത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ കഴിയുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ആമസോണ സംസ്ഥാനത്ത് ജനിച്ച കുഞ്ഞുങ്ങളിൽ ഏറ്റവും ഭാരമുള്ളതിൽ രണ്ടാമതാണ് ആങ്കേഴ്സൺ. 2005ൽ ജനിച്ച അഡേമിൽറ്റൺ സാൻഡോസ് എന്ന കുട്ടിക്കാണ് ഒന്നാം സ്ഥാനം. എട്ട് കിലോ ആയിരുന്നു ഭാരം.
1955ൽ ഇറ്റലിയിൽ സ്വാഭാവിക പ്രസവത്തിൽ ജനിച്ച 10.2 കിലോ ഭാരമുള്ള അന്ന ബേറ്റ്സ് എന്ന കുഞ്ഞിന്റെ പേരിലാണ് ഏറ്റവും ഭാരമുള്ള കുഞ്ഞിന്റെ റെക്കാഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |