പെരിന്തൽമണ്ണ: സൗദി ജുബൈലിൽ, ഉറങ്ങുന്നതിനിടെ കുത്തേറ്റ് ചെറുകര കട്ടൂപ്പാറ പൊരുതിയിൽ അലവി മകൻ മുഹമ്മദലി (58) നിര്യാതനായി. ഒപ്പം താമസിച്ചിരുന്ന ചെന്നൈ സ്വദേശി മഹേഷിനെ (45) സ്വയം കഴുത്തറുത്ത് മരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തി. ജുബൈലിലെ ജെംസ് കമ്പനിയിൽ ആറു മാസമായി ഗേറ്റ്‌മാനായി ജോലി ചെയ്യുകയായിരുന്ന മുഹമ്മദലി, രാത്രി ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് ഞായറാഴ്ച പകൽ കിടന്നുറങ്ങുമ്പോഴാണ് ആക്രമണം നടന്നത്. ഇതേ കമ്പനിയിൽ അഞ്ചു വർഷമായി മെഷീനിസ്റ്റായി ജോലി ചെയ്യുന്നയാളാണ് മഹേഷ് . കുത്തേറ്റ് പുറത്തേക്ക് ഓടിയ മുഹമ്മദലി സമീപ മുറിയുടെ വാതിലിൽ കുഴഞ്ഞ് വീണ് രക്തം വാർന്ന് മരിക്കുകയായിരുന്നു.
അവശനിലയിൽ കണ്ടെത്തിയ മഹേഷിനെ പിന്നീട് ആശുപത്രിയിലെത്തിച്ചു. ഏതാനും ദിവസമായി വിഷാദരോഗം ബാധിച്ച് അവശനായിരുന്നു മഹേഷ് . വിശ്രമത്തിനായി ഇയാൾക്ക് കമ്പനി ലീവ് നൽകിയിരുന്നു . മുഹമ്മദലിയുടെ മൃതദേഹം തുടർ നടപടികൾക്കായി ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഭാര്യ: താഹിറ. നാല് പെൺമക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |