ഇന്ത്യൻ കളിക്കാരെ ശല്യപ്പെടുത്താൻ ടീം മീറ്റിംഗുകളിൽ തന്നോട് ആവശ്യപ്പെട്ടിരുന്നതായി മുൻ പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാസിത് അലി. എന്നാൽ മുഹമ്മദ് അസ്ഹറുദ്ദീനെ ഒരിക്കലും പ്രകോപിപ്പിക്കാൻ തങ്ങൾ ഒരുക്കമായിരുന്നില്ല. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മുൻ പാക് താരം പാകിസ്ഥാൻ ടീമിന്റെ ഡ്രസ്സിംഗ് റൂം രഹസ്യങ്ങളിൽ ചിലത് പുറത്ത് വിട്ടത്.
സച്ചിൻ ടെണ്ടുൽക്കർ, നവജ്യോത് സിംഗ് സിദ്ധു, അജയ് ജഡേജ, വിനോദ് കാംബ്ലി തുടങ്ങിയവരെ സ്ലെഡ്ജ് ചെയ്യാൻ തന്നോട് ടീമിലെ മുതിർന്നവർ പറഞ്ഞതായി ബാസിത് അലി വെളിപ്പെടുത്തുന്നു. ' ഇന്ത്യയുമായുള്ള ഓരോ മത്സരത്തിന് മുമ്പും ഇന്ത്യൻ കളിക്കാരെ സ്ലെഡ്ജ് ചെയ്യാനുള്ള ഉത്തരവാദിത്തം എന്നെ ഏൽപ്പിച്ചു. സച്ചിൻ , ജഡേജ , സിദ്ധു എന്നിവരെ ശല്യപ്പെടുത്താൻ എന്നോട് പറഞ്ഞു. എന്നാൽ അസ്ഹർ ഭായിയുടെ പേര് വന്ന നിമിഷം, അസ്ഹർ ഭായിയെ ശല്യപ്പെടുത്തില്ലെന്ന് ടീം മുഴുവൻ ഏകകണ്ഠമായി പറഞ്ഞു.' മുൻ പാക് താരം വെളിപ്പെടുത്തുന്നു. അസ്ഹർ ഭായിയോട് ഞങ്ങൾ കാണിച്ച ബഹുമാനത്തിന്റെ അളവ് വിവരിക്കാൻ തനിക്ക് വാക്കുകളില്ല, അത് വസീം ഭായ്, സലിം മാലിക്, റാഷിദ് ലത്തീഫ്, ഇൻസ്മാം ഉൾഹഖ്, വഖാർ യൂനിസ് എന്നിവരാകട്ടെ, അവർ അസ്ഹർ ഭായിയെ സ്ലെഡ്ജ് ചെയ്യാൻ ധൈര്യപ്പെട്ടില്ലെന്നും ബാസിത് അലി വെളിപ്പെടുത്തുന്നു.
സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് തുടങ്ങിയ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ ടീമിലെ സ്വന്തം സ്ഥാനം എങ്ങനെ ത്യജിച്ചുവെന്നും ബാസിത് വെളിപ്പെടുത്തി. 'അസ്ഹർ ഭായ് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാറുണ്ടായിരുന്നു, ഗാംഗുലിയെയും ദ്രാവിഡിനെയും പോലുള്ളവർ വന്നപ്പോൾ, അദ്ദേഹം ഓർഡർ താഴ്ത്തി ബാറ്റ് ചെയ്യാൻ തുടങ്ങി, യുവാക്കൾക്ക് തന്റെ സ്ഥാനം നൽകി,' പാകിസ്ഥാൻ വെറ്ററൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |