മുംബയ്: 2002ലെ ഗുജറാത്ത് കലാപകാലത്ത് നടന്ന കൂട്ടക്കൊല കേസിൽ പ്രതികളായ 22 പേരെ കോടതി വെറുതേ വിട്ടു. ദിയോൾ ഗ്രാമത്തിൽ മുസ്ളീം സമുദായത്തിൽപ്പെട്ട രണ്ട് കുട്ടികളടക്കം 17 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് കോടതി ഉത്തരവ്. ഗുജറാത്തിലെ മഞ്ച്‌മഹൽ ജില്ലയിലെ സെഷൻസ് കോടതി ജഡ്‌ജി ഹർഷ് ത്രിവേദിയാണ് ഉത്തവിട്ടത്. പ്രതികളിൽ എട്ടുപേർ വിചാരണക്കാലത്ത് മരണപ്പെട്ടിരുന്നു.
2002 ഫെബ്രുവരി 28നായിരുന്നു കൂട്ടക്കൊല നടന്നത്. കൊലപ്പെടുത്തിയതിന് ശേഷം തെളിവുനശിപ്പിക്കുന്നതിനായി പ്രതികൾ മൃതദേഹങ്ങൾ കത്തിച്ചുകളയുകയായിരുന്നു. സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷമായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മൃതദേഹങ്ങൾ കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതേവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |