കേരളത്തിന് പുറത്ത് പങ്കാളിത്തം കുറയുമെന്നും ഭക്ഷണം ലഭിക്കില്ലെന്നുപോലും സംശയിച്ചിരുന്നു തുടക്കത്തിൽ. എന്നാൽ, ഓരോ സംസ്ഥാനത്തെത്തുമ്പോഴും ഞങ്ങൾക്ക് പിന്തുണ നൽകാൻ മത്സരിച്ചത് ആശ്ചര്യമായി. വിദ്യാർത്ഥികൾ, കർഷകർ, പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ളവർ തുടങ്ങി വിവിധ വിഭാഗങ്ങളുമായുള്ള യോഗങ്ങളായിരുന്നു യാത്രയുടെ പ്രത്യേകത. വിശ്രമമില്ലാത്ത യാത്രയിൽ കോൺഗ്രസാണ് രാജ്യം കെട്ടിപ്പടുത്തതെന്ന സന്ദേശം പ്രചരിപ്പിക്കാൻ മുഖാമുഖമുള്ള ഇടപെടലുകളാണ് നടത്തിയത്. വ്യക്തികളെ സ്വാധീനിക്കാൻ കഴിയുന്ന സാമൂഹിക ഗ്രൂപ്പുകളെ വിശ്വാസത്തിലെടുക്കുകയായിരുന്നു ലക്ഷ്യം.
രാഹുൽ എപ്പോഴും മികച്ച നേതാവായിരുന്നു, എന്നിരുന്നാലും ചിലർ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. സോഷ്യൽ മീഡിയ ട്രോളുകളിൽ ചിത്രീകരിക്കുന്നത് വസ്തുതകളല്ലെന്ന് പാർട്ടി പ്രവർത്തകരും തിരിച്ചറിഞ്ഞു. യാത്രയ്ക്കുള്ള വലിയ പിന്തുണ അതിന് തെളിവാണ്. കോൺഗ്രസ് എന്ന ആശയം ദൃഢമാണെന്ന് യാത്ര തെളിയിച്ചു. ഹൃദയങ്ങളെ തൊട്ടറിഞ്ഞ യാത്രയുടെ ഭാഗമാകാനായതിൽ അഭിമാനം.
യാത്രയിൽ നോവായി നിൽക്കുന്നത് മൂന്നു പ്രവർത്തകരുടെ മരണങ്ങളാണ്.
ഒന്ന് തമിഴ്നാട് സ്വദേശി ഗണേശൻ. തമിഴ്നാട്ടിൽ കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ട പദയാത്ര എവിടെനടന്നാലും പങ്കെടുക്കുന്ന ആൾ. രാഹുൽഗാന്ധിയെ നേരിൽ കാണാനുള്ള ആഗ്രഹത്തിലാണ് യാത്രയിൽ പങ്കാളിയായത്. മഹാരാഷ്ട്രയിൽ യാത്രയിൽ പങ്കെടുത്ത് ക്യാമ്പിലേക്ക് മടങ്ങവെ വാഹനം ഇടിച്ചാണ് മരിച്ചത്. മഹാരാഷ്ട്രയിലെ നന്ദഡിൽ ദേശീയ പതാക വഹിക്കേണ്ടിയിരുന്ന സേവാദൾ ഭാരവാഹിയും നാഗ്പൂർ സ്വദേശിയുമായ കൃഷ്ണകുമാർ പാണ്ഡെ ഹൃദയസ്തംഭനം മൂലം മരിച്ചു. മൂന്നാമത്തേത് എം.പിയായ സന്തോക് ചൗധരി സിംഗിന്റെ വിടവാങ്ങലാണ്. മകനും എം.എൽ.എയുമായ വിക്രം ജി. ചൗധരി സിംഗിന് ഫെല്ലൗർ മണ്ഡലത്തിൽ വച്ചാണ് യാത്രയിൽ പങ്കെടുക്കവെ മരണം സംഭവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |