SignIn
Kerala Kaumudi Online
Friday, 26 April 2024 6.39 PM IST

ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാവില്ല. ഇന്ത്യയുടെ പുരോഗതിയെ അദാനി തടസപ്പെടുത്തുന്നു; മറുപടിയുമായി ഹിൻഡൻബർഗ്

adani

മുംബയ്: അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് ഇന്ത്യൻ സ്ഥാപനങ്ങളിലേക്കും ജുഡീഷ്യറിയിലേയ്ക്കുമുള്ള കടന്നുകയറ്റമാണെന്ന അദാനിയുടെ ആരോപണത്തിന് മറുപടിയുമായി സ്ഥാപനം. ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാവില്ല. തട്ടിപ്പ് തട്ടിപ്പുതന്നെയാണ്. ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു. വിദേശത്തെ സംശയകരമായ ഇടപാടുകളെ പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല. 413 പേജുള്ള അദാനിയുടെ കുറിപ്പിൽ 30 പേജുകളിൽ മാത്രമാണ് മറുപടിയുള്ളത്, എന്നാണ് ഹിൻഡൻബർഗ് വ്യക്തമാക്കുന്നത്.

പൊതുജന മദ്ധ്യത്തിൽ ലഭ്യമായ വിവരങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ഹിൻഡൻബർഗ് നുണപ്രചാരണം നടത്തിയെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു. ഹിൻഡൻ ബർഗ് റിസർച്ചിന്റെ 88 ചോദ്യങ്ങളിൽ 68നും അതത് കമ്പനികൾ വാർഷിക റിപ്പോർട്ടിൽ ഉത്തരം നൽകിയിട്ടുണ്ടെന്നും ശേഷിച്ച 20ൽ 16 എണ്ണം ഷെയർ ഹോൾഡർമാരുടെ വരുമാനത്തെ കുറിച്ചാണെന്നും നാല് ചോദ്യങ്ങൾ ശുദ്ധ അസംബന്ധമാണെന്നും അദാനി ഗ്രൂപ്പ് നേരത്തേ പറഞ്ഞു.

കോടതി തീർപ്പാക്കിയ കേസുകൾ വരെ പുതിയ ആരോപണം എന്ന പോലെ അവതരിപ്പിക്കുന്നു എന്നും കമ്പനി കുറ്റപ്പെടുത്തി. വിദേശത്ത് ഷെൽ കമ്പനികൾ ഉണ്ടെന്ന ആരോപണം തെറ്റാണെന്നും കമ്പനി പറയുന്നു. വിദേശ കമ്പനികൾക്ക് നിക്ഷേപം നടത്താനുള്ള നിയമത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയവർക്ക് അറിയില്ലെന്നും അദാനിയുടെ മറുപടിയിലുണ്ടായിരുന്നു. ഇന്ത്യൻ സ്ഥാപനങ്ങളിലേക്കും ജുഡിഷ്യറിയിലേക്കുമുള്ള കടന്നുകയറ്റമാണ് ഹിൻഡൻബർഗ് നടത്തിയതെന്നും അദാനി ഗ്രൂപ്പ് വിമർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ADANI, HINDENBURGS, HINDENBURGS RESPONSE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.