
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള അവലോകന യോഗങ്ങൾ ഈയാഴ്ച നടത്താനൊരുങ്ങി ബി.ജെ.പി. വിദേശത്ത് പോയ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മടങ്ങിയെത്തുന്ന മുറയ്ക്കാണ് പാർട്ടി യോഗങ്ങൾ ആരംഭിക്കുക. മേയ് 15ന് സംസ്ഥാന കോർ കമ്മിറ്റിയും 16ന് ഭാരവാഹിയോഗവും വിളിച്ചിട്ടുണ്ട്. മൂന്നു സീറ്റ് ലഭിച്ചെങ്കിലും 2021നെ അപേക്ഷിച്ച് വോട്ട് വിഹിതം കാര്യമായി വർധിപ്പിക്കാൻ കഴിയാത്തത് ചർച്ചയാകും. പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവിനെയും യോഗത്തിൽ നിശ്ചയിക്കും. മുതിർന്ന നേതാവ് വി.മുരളീധരനാണ് സാദ്ധ്യത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |