തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം മേഴ്സിക്കുട്ടൻ രാജി വയ്ക്കും, സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് മേഴ്സിക്കുട്ടൻ സ്ഥാനം ഒഴിയുന്നത്. വൈസ് പ്രസിഡന്റും അഞ്ച് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളും സ്ഥാനം ഒഴിയും , കായികമന്ത്രി വി. അബ്‌ദു റഹ്മാനുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് രാജിയെന്നാണ് സൂചന.
കായികതാരങ്ങൾക്ക് അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങൾ നൽകാതെ സർക്കാർ എന്തു ചെയ്യുകയാണെന്ന് വിമർശനം ഉയർന്നതോടെ പണം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ മേഴ്‌സിക്കുട്ടൻ പരസ്യമായി രംഗത്തെത്തിയിരുന്നു.
2019ൽ ടി.പി. ദാസന്റെ പിൻഗാമിയായിട്ടാണ് മേഴ്സിക്കുട്ടൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റാകുന്നത്. പ്രസിഡന്റ് പദവിയിൽ കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് മേഴ്സിക്കുട്ടനോട് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |