ന്യൂഡൽഹി: ചൈനീസ് ആപ്പുകൾക്കെതിരെ വീണ്ടും നടപടി കർശനമാക്കി കേന്ദ്രസർക്കാർ. 138 ബെറ്റിംഗ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.രാജ്യത്ത് ആപ്പുകൾ വഴി ലോണെടുത്ത നിരവധിപേർ ജീവനൊടുക്കിയ സാഹചര്യത്തിലാണ് നടപടി കടുപ്പിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. തെലങ്കാന, ആന്ധ്രാപ്രദേശ്,ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ചൈനീസ് ലോണാപ്പുകൾ ഉപയോഗിച്ച് ലോണെടുത്ത കൂടുതൽ പേർ ജീവനൊടുക്കിത്. ഈ മൂന്നുസംസ്ഥാനങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള പതിനേഴ് സംഭവങ്ങളാണ് റിപ്പോർട്ടുചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെറ്റിംഗ്, ലോൺ ആപ്പുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐ ടി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നിരോധിക്കുന്ന ആപ്പുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
ബെറ്റിംഗ്, ലോൺ ആപ്പുകൾ ചൈനപോലുള്ള വിദേശ രാജ്യങ്ങളുടെ സെർവറിലേക്ക് ഇന്ത്യക്കാരുടെ സുപ്രധാന ഡാറ്റകൾ കൈമാറുന്നതായി നേരത്തേ ആരോപണമുയർന്നിരുന്നു. 94 ആപ്പുകൾ ഇ-സ്റ്റോറിലും മറ്റ് സംവിധാനത്തിലൂടെയും പ്രവർത്തിക്കുന്നതായും കണ്ടെത്തിയിരുന്നു.രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ 54 ചൈനീസ് ആപ്പുകള്‍ കഴിഞ്ഞവർഷം കേന്ദ്രം നിരോധിച്ചിരുന്നു. 2020 മുതൽ 270 ആപ്പുകളാണ് സർക്കാർ നിരോധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |