കാട്ടാക്കട: ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ ചെരുപ്പുകട നടത്തുന്നയാളെ കൈയേറ്റം ചെയ്ത കേസിൽപ്പെട്ടവർ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നതായി കട ഉടമയായ സ്ത്രീ മുഖ്യമന്ത്രിക്ക് പരാതി നൽകി. അന്തിയൂർക്കോണം ഫാത്തിമ മൻസിലിൽ ഷർമിനയാണ് നീതി തേടി മുഖ്യമന്ത്രിയെ സമീപിച്ചത്. ഷർമിനയും ഭർത്താവ് ഷംഷാദും ചേർന്നാണ് കടനടത്തുന്നത്. കഴിഞ്ഞ 23- ന് രാത്രി കടയിൽ ചെരുപ്പ് വാങ്ങാനെത്തിയ മൂങ്ങോട്ടുകോണം സ്വദേശികളായ രണ്ട് യുവാക്കൾ വില കുറച്ചു കൊടുക്കാത്തതിന്റെ പേരിൽ ഷംഷാദിനെ മർദ്ദിച്ചു. പ്രാദേശിക മാദ്ധ്യമ പ്രവർത്തകനായ ഗിരീഷ് എന്നയാൾ ഇത് തടയാൻ ശ്രമിച്ചപ്പോൾ അയാളെയും ഇവർ ഉപദ്രവിച്ചു. ക്രൂരമായ മർദ്ദനത്തിൽ പരിക്കേറ്റ ഷംഷാദും ഗിരീഷും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |