കൊല്ലം: മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തിനിടയിൽ ഉലക്ക കൊണ്ട് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ബന്ധുവിനെ റിമാൻഡ് ചെയ്തു. തൃക്കരുവ കൊട്ടാരത്തിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബിനുവാണ് (38) മരിച്ചത്. അമ്മാവനായ കരുവ സ്വദേശി വിജയകുമാറാണ് (48) റിമാൻഡിലായത്. ബിനുവും അമ്മാവൻ വിജയകുമാറും ഒന്നിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടയിൽ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും സമീപത്തുണ്ടായിരുന്ന ഉലക്ക കൊണ്ട് വിജയകുമാർ ബിനുവിന്റെ തലക്കടിച്ചുവെന്നുമാണ് കേസ്. ഉടൻ ബിനുവിനെ നാട്ടുകാരും വീട്ടുകാരും ചേർന്ന് അഞ്ചാലുംമൂട്ടിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ വിജയകുമാറിനെ അഞ്ചാലുംമൂട് പൊലീസ് പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |