മുംബയ്: ഇന്ത്യയുടെ വിദേശ നാണയശേഖരം മൂന്നാഴ്‌ചത്തെ നേട്ടത്തിന് വിരാമമിട്ട് വീണ്ടും നഷ്‌ടത്തിലേക്ക് വീണു. ഫെബ്രുവരി മൂന്നിന് അവസാനിച്ചവാരം 149.4 കോടി ഡോളർ ഇടിഞ്ഞ് ശേഖരം 57,526.7 കോടി ഡോളറായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്ചയിൽ 303 കോടി ഡോളറിന്റെ വർദ്ധനയുണ്ടായിരുന്നു.
വിദേശ കറൻസി ആസ്‌തി (എഫ്.സി.എ) 132.3 കോടി ഡോളർ ഇടിഞ്ഞ് 50,769.5 കോടി ഡോളറായി. തുടർച്ചയായ വർദ്ധനയ്ക്ക് ഇടവേള നൽകി കരുതൽ സ്വർണശേഖരം 24.6 കോടി ഡോളറും ഇടിഞ്ഞു. ഇപ്പോഴിത് 4,378.1 കോടി ഡോളറാണ്. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണയശേഖരത്തിൽ യെൻ, പൗണ്ട്, യൂറോ, സ്വർണം, ഐ.എം.എഫിലെ കരുതൽധനം തുടങ്ങിയവയുണ്ട്.
$64,500 കോടി
2021 ഒക്‌ടോബറിലെ 64,500 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയശേഖരം കുറിച്ച എക്കാലത്തെയും ഉയരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |