തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്ക്ക് ബെംഗുളൂരുവിലെ എച്ച്.സി.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഇന്നലെ ഇമ്യൂണോ തെറാപ്പി ചികിത്സ തുടങ്ങി. ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള , മറ്റ് പാർശ്വഫലങ്ങളില്ലാത്ത ചികിത്സാ രീതിയാണിത്. രണ്ടാഴ്ചയിൽ ഒരിക്കലാണ് തെറാപ്പിക്ക് വിധേയമാക്കേണ്ടത്.
ഇന്നലെ കാൻസറിന്റെ സ്പ്രെഡ് സ്കാൻ (വ്യാപനത്തിന്റെ തോത് അറിയാൻ) പരിശോധനയും നടത്തി. രോഗാവസ്ഥ അതീവഗൗരവമുള്ളതല്ലെന്നാണ് കുടുംബാംഗങ്ങളെ ഡോക്ടർമാർ അറിയിച്ചത് .അദ്ദേഹത്തിന്റെ പ്രായവും ആരോഗ്യ സ്ഥിതിയും പരിഗണിച്ച് കീമോതെറാപ്പി ഒഴിവാക്കിയെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ഓങ്കോളജിസ്റ്റിന്റെ നേതൃത്വത്തിൽ ആശുപത്രിയിലെ സീനിയർ ഡോക്ടർമാരുൾപ്പെട്ട പ്രത്യേക വിദഗ്ദ്ധ സംഘമാണ് ഉമ്മൻചാണ്ടിയെ നിരീക്ഷിക്കുന്നത്.ശാരീരികമായ അവശതകളെല്ലാം മാറിയിട്ടുണ്ടെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |