SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.13 AM IST

എം.എൽ.എയുടെ സത്യാഗ്രഹമിരുന്നു; മെഡിക്കൽ കോളേജിൽ കുടിവെള്ളമെത്തിച്ച് അധികൃതർ

mla

തളിപ്പറമ്പ്: രണ്ടുദിവസം കുടിവെള്ളം മുടങ്ങിയ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ എം.വിജിൻ എം.എൽ.എയുടെ സത്യാഗ്രഹഭീഷണിയെ തുടർന്ന് പ്രശ്നപരിഹാരമായി. മെഡിക്കൽ കോളേജിലെ വാട്ടർ ടാങ്കിന് മുന്നിൽ രാത്രി ഒൻപതോടെ എം.എൽ.എ സത്യാഗ്രഹം തുടങ്ങിയതോടെയാണ് അധികൃതർ ആഞ്ഞുപിടിച്ച് പുലർച്ചെയോടെയാണ് കുടിവെള്ള വിതരണം പുനസ്ഥാപിച്ചത്.

തിങ്കളാഴ്ച സന്ധ്യയോടെ തകരാറുകൾ പരിഹരിച്ച് പൈപ്പിലൂടെ വെള്ളമെത്തിക്കുമെന്നായിരുന്നു

അധികൃതർ പറഞ്ഞിരുന്നതെങ്കിലും ഇത് നടപ്പിലായില്ല. വിവരമറിഞ്ഞ എം.എൽ.എ രാത്രിയിൽ മെഡിക്കൽ കോളേജിലെത്തി. രാത്രി ഒൻപതോടെ വെള്ളം എത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും

വിളയാങ്കോട്ട് പൊട്ടിയ പൈപ്പ് ലൈൻ നന്നാക്കുന്നത് മന്ദഗതിയിലാണെന്ന് സ്ഥലത്തെത്തിയ എം.എൽ.എയ്ക്ക് ബോദ്ധ്യപ്പെട്ടു. പിന്നാലെ മെഡിക്കൽ കോളേജിലേക്ക് തിരിച്ചെത്തിയ എം.എൽ.എ വാട്ടർ ടാങ്കിന് മുന്നിൽ സത്യാഗ്രഹം തുടങ്ങുകയായിരുന്നു.

ടാങ്കിൽ വെള്ളം എത്തിയാൽ മാത്രമേ സത്യാഗ്രഹം അവസാനിപ്പിക്കുകയുള്ളുവെന്ന നിലപാടിൽ എം.എൽ.എ ഉറച്ചുനിന്നതോടെ

നിലപാട് എം.എൽ.എ സ്വീകരിക്കുകയായിരുന്നു. ഇതോടെ വാട്ടർ അതോറിറ്റി എൻജിനീയർമാർ ഉൾപ്പെടെ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നൽകി. തുടർന്ന് പുലർച്ചെ മൂന്നോടെ മെഡിക്കൽ കോളേജിലെ പ്രധാന ടാങ്കിലേക്ക് വെള്ളം എത്തി. ഇതിന് ശേഷമാണ് എം.എൽ.എ സത്യാഗ്രഹം അവസാനിപ്പിച്ചത്. ഇപ്പോൾ കുടിവെള്ള പ്രശ്നം പൂർണമായും പരിഹരിക്കപ്പെട്ടിട്ടുണ്ട്.

ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള പൈപ്പ് മാറ്റി സ്ഥാപിക്കലിനിടെയാണ് കുടിവെള്ളപൈപ്പ് പൊട്ടി കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ വെള്ളക്ഷാമം രൂക്ഷമായത്. ദേശീയപാതയോരത്ത് മെഡിക്കൽ കോളേജിലേക്കുള്ള കുടിവെള്ള പൈപ്പ്‌ലൈൻ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചതിനെ തുടർന്ന് ചന്തപ്പുരയിലെ പമ്പ്ഹൗസിൽ നിന്നുള്ള പമ്പിംഗ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പമ്പിംഗ് ആരംഭിച്ചതോടെ മാറ്റിസ്ഥാപിച്ച പൈപ്പ്‌ലൈനിൽ നിന്നും ചോർച്ചയുണ്ടായതിനെ തുടർന്നാണ് വിതരണം നിർത്തിയത്. ആശുപ്രതിയിൽ വെള്ളം ലഭിക്കാതായതോടെ ശസ്ത്രക്രിയാ വിഭാഗം, ഡയാലിസിസ് യൂണിറ്റ്, സെൻട്രൽ ലാബ് എന്നിവയുടെ പ്രവർത്തനം ഭാഗികമാക്കിയിരുന്നു. കഴിഞ്ഞ രണ്ടുദിവസവും രോഗികൾ ശുദ്ധജലം പോലും ലഭിക്കാതെ ബുദ്ധിമുട്ടുന്ന സ്ഥിതിയായിരുന്നു

മുടക്കം ഇതാദ്യമല്ല
മെഡിക്കൽ കോളേജിലെ ജല ക്ഷാമത്തിനു ശാശ്വത പരിഹാര മില്ലാത്ത അവസ്ഥയിലാണ് ഉള്ളത്

. പലപ്പോഴും ആവശ്യത്തിനു വെള്ളം കിട്ടാത്തതിനാൽ ദുരിത മനുഭവിക്കുകയാണ് രോഗികൾ. മെഡിക്കൽ കോളജ്, ആശുപത്രി നഴ്സിംഗ് കോളജ്, പാരാമെഡിക്കൽ കോളജ്, ജീവനക്കാരുടെ ക്വാർട്ടേഴ്സ്, വിദ്യാർഥി ഹോസ്റ്റലുകൾ എന്നിവ മെഡിക്കൽ കോളജ് ക്യാമ്പസിലുണ്ട്. ഏത് പൈപ്പ് പൊട്ടിയാലും ആശുപത്രിയിലേക്കുള്ള ജലവിതരണം പൂർണമായി നിലയ്ക്കുമെന്നതാണ് നിലവിലെ സ്ഥിതി. ബദൽ സംവിധാനമൊരുക്കാത്തതാണു പ്രശ്നത്തിനു കാരണം. മെഡിക്കൽ കോളജ് ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളി ലേക്കു വെള്ളമെത്തിക്കുന്നത് ചന്തപ്പുര വണ്ണാത്തിപ്പുഴയിൽ നിന്നാണ്. പുഴയുടെ അരികിലായി വലിയ കിണറും പമ്പ്ഹൗസും വർഷങ്ങൾക്കു മുൻപേ സ്ഥാപിച്ചതായിരുന്നു. കാലപഴക്കമുള്ള പൈപ്പാണ് നിലവിലുള്ളത് ചന്തപ്പുര പിലാത്തറ വഴി ദേശീയപാതയുടെ സമീപം പെപ്പ് സ്ഥാപിച്ചാണ് വെള്ളമെത്തിക്കുന്നത്. ദേശീയപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി എമ്പേറ്റിൽ സ്ഥാപിച്ച മെഡിക്കൽ കോളജിന്റെ കിണറും പമ്പ്ഹൗസും ദേശീയപാതാ വികസനത്തിൽ നഷ്ടമായിരുന്നു.


പടം... പുലർച്ചെ വെള്ളം എത്തിയത്

എം.എൽ.എ പരിശോധിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.