ഇന്ത്യ -ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് ഇന്നു മുതൽ
ന്യൂഡൽഹി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ - ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്രേഡിയത്തിൽ തുടക്കമാകും.നാഗ്പൂർ വേദിയായ ആദ്യ ടെസ്റ്റിൽ രണ്ടര ദിവസത്തിനുള്ളിൽ ഇന്നിംഗ്സ് ജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ടെസ്റ്റിലും സ്പിൻ കരുത്തിൽ വിജയമുറപ്പിക്കാനുകുമെന്ന പ്രതീക്ഷയിലാണ്.
മറുവശത്ത് ഇന്ത്യൻ സ്പിന്നാക്രമണത്തെ നേരിടാൻ വലിയ തയ്യാറെടുപ്പുകൾ നടത്തുന്ന ഓസ്ട്രേലിയയും തിരിച്ചടിച്ച് പരമ്പരയിൽ ഒപ്പമെത്താനുള്ള പടയൊരുക്കത്തിലാണ്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് ഡൽഹിലേയും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ബാറ്റിംഗിലെ നെടുംതൂൺ ചേതേശ്വർ പുജരയുടെ നൂറാം ടെസ്റ്റ് എന്ന പ്രത്യേകതയും ഇന്നാരംഭിക്കുന്ന മത്സരത്തിനുണ്ട്.
വിജയത്തുടർച്ചയ്ക്ക്
ഓസ്ട്രേലിയയെപ്പോലെ തന്നെ ഇന്ത്യയും വമ്പൻ തയ്യാറെടുപ്പോടെയാണ് രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. നാഗ്പൂരിൽ തിളങ്ങാനാകാതെ പോയ മുൻ നായകൻ വിരാട് കൊഹ്‌ലി സ്പിന്നിനെ നേരിടാൻ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ നേരം പരിശീലനം നടത്തിയിരുന്നു. നാട്ടുകാരൻ കൂടിയായ കൊഹ്‌ലി മറ്ര് ടീമംഗങ്ങൾ എത്തുന്നതിന് മുമ്പ് തന്നെ വന്ന് സ്പിൻ ബൗളർമാർക്കെതിരെ ബാറ്റിംഗ് പരിശീലനം നടത്തി. നാഗ്പൂരിൽ ബാറ്റിംഗ് നിരയിൽ സെഞ്ച്വറിനേടിയ ക്യാപ്ടൻ രോഹിത് ശർമ്മയ്ക്കും അർദ്ധ സെഞ്ച്വറികൾ നേടിയ സ്പിൻ ഓൾറൗണ്ടർമാരായ രവീന്ദ്ര ജേഡജയ്ക്കും അക്ഷർ പട്ടേലിനും കാമിയോ ഇന്നിംഗ്സുമായി മിന്നിയ മുഹമ്മദ് ഷമിയ്ക്കും മാത്രമാണ് തിളങ്ങാനായത്.
മദ്ധ്യനിര പാടേ നിരാശപ്പെടുത്തിയിരുന്നു. പരിക്കിൽ നിന്ന് മോചിതനായെത്തിയ ശ്രേയസ് അയ്യർ ഇന്ന് കളിക്കുമെന്ന് തന്നെയാണ് വിവരം. ടെസ്റ്റിൽ 56.27 ശരാശരിയുളള ശ്രേയസിന്റെ സാന്നിധ്യം മദ്ധ്യനിരയ്ക്ക് കരുത്ത് പകരും. ശ്രേയസ് ആദ്യ ഇലവനിൽ വന്നാൽ കഴിഞ്ഞ മത്സരത്തിൽ ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയ സൂര്യ കുമാർ യാദവ് പുറത്തിരിക്കാനാണ് സാധ്യത കൂടുതൽ. സമീപകാലത്ത് മോശം ഫോം തുടരുന്ന കെ.എൽ രാഹുലിന് ടീം മാനേജമെന്റിൽ നിന്ന് അന്ത്യശാസനം കിട്ടിക്കളിഞ്ഞു. രാഹുലിന് പകരം മികച്ച ഫോമിലുള്ള ശുഭ്മാൻ ഗിൽ ഓപ്പണറായി എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എന്നാലും ഈ ടെസ്റ്റിൽക്കൂടി രാഹുലിന് അവസരം നൽകാനാണ് സാധ്യത കൂടുതൽ. മൂന്ന് സ്പിന്നർമാർ ഡൽഹിയിലും തുടരും. പേസ് ഡിപ്പർട്ട്മെന്റിൽ ഷമിയും സിറാജും തന്നെ അണിനിരക്കും.
സാധ്യതാ ടീം: രോഹിത്, രാഹുൽ, പുജാര,കൊഹ്‌ലി,ശ്രേയസ്, ജഡേജ,ഭരത്,അശ്വിൻ, അക്ഷർ,ഷമി, സിറാജ്.
തിരിച്ചടിക്കാൻ
ഒന്നാം ടെസ്റ്റിലെ വമ്പൻ തോൽവിക്ക് ഏറെ പഴികേട്ട ഓസീസിന് ഈ മത്സരത്തിൽ വിജയിക്കുകയെന്നത് അഭിമാനപ്രശ്നമായി പോലും മാറിയിരിക്കുകയാണ്. പരിക്കിൽ നിന്ന് മോചിതനായ സൂപ്പർ പേസർ മിച്ചൽ സ്റ്രാർക്കിന് പകരം കളിക്കാനിറങ്ങും. വിരലിനേറ്ര പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന് കാമറൂൺ ഗ്രീനും തിരിച്ചെത്തിയേക്കും. സ്മിത്തിനും ലബുഷെയ്നും ഒഴികെ മറ്രൊരു ഓസീസ് ബാറ്രർക്കും കഴിഞ്ഞ മത്സരത്തിൽ പിടിച്ചുനിൽക്കാനായിരുന്നില്ല. വാർണറും ഖവാജയും നൽകുന്ന തുടക്കം വളരെ പ്രധാനമാണ്. നാഗ്പൂരിൽ രണ്ടിന്നിംഗ്സിലും ഇരുവരും പാടേ നിരാശപ്പെടുത്തിയിരുന്നു. മൂന്ന് സ്പിന്നർമാരെ കളിപ്പിക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചാൽ ആഷ്ടൺ ആഗറൊ ഇതുവരെ അന്താരാട്ര ടെസ്റ്റ് കളിച്ചിട്ടില്ലാത്ത മാറ്ര് കുഹൻമാനൊ അവസരം കിട്ടിയേക്കാം.
സാധ്യതാ ടീം: വാർണർ, ഖവാജ, ലബുഷെയ്ൻ,സ്മിത്ത്, ഹാൻഡ്സ്കോമ്പ്, റെൻഷഓ/ ഗ്രീൻ, കാരെ, കമ്മിൻസ്, സ്റ്രാർക്ക്, മർഫി, ലിയോൺ.
പിച്ച്
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് അരുൺ ജയ്റ്ര്‌ലി സ്റ്രേഡിയത്തിലേത്. തെളിഞ്ഞ കാലാവസ്ഥയുമാണ്.
ഹൗസ് ഫുൾ
മത്സരത്തിന്റെ ടിക്കറ്രുകളെല്ലാം രണ്ട് ദിവസം മുൻപേ തന്നെ വിറ്റു തീർന്നു. 2017ന് ശേഷം ആദ്യമായാണ് ഇവിടെ ടെസ്റ്ര് മത്സരം നടക്കുന്നത്.
1987ന് ശേഷം ഇവിടെ നടന്ന ഒരു ടെസ്റ്റിലും ഇന്ത്യ തോറ്റിട്ടില്ല.
250- ടെസ്റ്റിൽ 250 വിക്കറ്റ് തികയ്ക്കാൻ ജഡേജയ്ക്ക് ഒു വിക്കറ്റ് കൂടിമതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |