ആലുവ: ശിവരാത്രിയോടനുബന്ധിച്ച് പെരിയാറിൽ മുങ്ങിക്കുളിച്ച് പിതൃമോക്ഷത്തിനായി ബലിതർപ്പണം നടത്താൻ ഇന്നലെ ആലുവ മണപ്പുറത്തേക്ക് ജനലക്ഷങ്ങൾ ഒഴുകിയെത്തി. ശനിയാഴ്ച് രാത്രി പത്ത് മണിയോടെ ആരംഭിച്ച തർപ്പണ ചടങ്ങുകൾ ഇന്നലെ ഉച്ചവരെ തുടർന്നു. കടവുകളിൽ തിരക്ക് നിയന്ത്രിക്കാനായി മണപ്പുറത്തേക്കുള്ള പാലത്തിൽ രാവിലെ വരെ പൊലീസ് നിരവധി തവണ വടംകെട്ടി ഭക്തരെ തടഞ്ഞു.
വാവ് ഇന്ന് രാവിലെ 10.30 വരെയായതിനാൽ ഇന്നലെ വൈകിട്ട് ബലിതർപ്പണം പുനരാരംഭിച്ചു. ഇന്ന് രാവിലെ പത്തര വരെ തുടരും. കൊവിഡ് മൂലമുള്ള രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം നിയന്ത്രണങ്ങളില്ലാതെ നടന്ന മഹാശിവരാത്രി ആഘോഷത്തിന് സമാനതകളില്ലാത്ത തിരക്കായിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറത്തും, മറുകരയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിലുമാണ് ചടങ്ങുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |