ന്യൂഡൽഹി: ഛത്തീഗഡിലെ റായ്‌പൂരിൽ 24ന് തുടങ്ങുന്ന കോൺഗ്രസ് പ്ളീനറി സമ്മേളനത്തിൽ കേരളത്തിൽ നിന്ന് 63 എ.ഐ.സി.സി പ്രതിനിധികൾ. ഇതിൽ 47 പേർക്കാണ് വോട്ടവകാശം. ഡി.സി.സി അദ്ധ്യക്ഷൻമാരും പി.സി.സി അംഗങ്ങളുമായ നോമിനേറ്റഡ് അംഗങ്ങൾക്ക് സമ്മേളനത്തിന്റെ മറ്റു സെഷനുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഏകദേശം 15,000 പ്രതിനിധികളാണ് പ്ളീനറിയിൽ പങ്കെടുക്കുന്നത്. ഭാരത് ജോഡോ യാത്രികർ പ്രത്യേക ക്ഷണിതാക്കളാവും.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുതിർന്ന നേതാവ് എ.കെ.ആന്റണി, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, ഉമ്മൻചാണ്ടി, മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, വയലാർ രവി, വി.എം. സുധീരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, പി.ജെ.കുര്യൻ, ശശി തരൂർ അടക്കം കേരളത്തിൽ നിന്നുള്ള എം.പിമാർ, എ.ഐ.സി.സി അംഗങ്ങൾ തുടങ്ങി 47പേരാണ് വോട്ടവകാശമുള്ളവർ. നോമിനേറ്റഡ് അംഗങ്ങൾ: തമ്പാനൂർ രവി, ടി.യു. രാധാകൃഷ്‌ണൻ, പാലോട് രവി, അഡ്വ. കെ. ജയന്ത്, അഡ്വ. എം.ലിജു, നെയ്യാറ്റിൻകര സനൽ, ജയ്‌സൺ ജോസഫ്, അഡ്വ. ജോൺസൺ എബ്രഹാം, വി. എസ്.വിജയരാഘവൻ, ചെറിയാൻ ഫിലിപ്പ്, എൻ. വേണുഗോപാൽ, അനിൽ അക്കര, ഡോ. മാത്യു കുഴൽനാടൻ, ആർ. ചന്ദ്രശേഖരൻ, വി. എ. നാരായണൻ, പി. മുഹമ്മദ് കുഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |