അമരാവതി: ഹിന്ദു വിശ്വാസം സംരക്ഷിക്കുന്നതിന് 3000 ക്ഷേത്രങ്ങൾ പണിയുമെന്ന് ആന്ധ്രാ സർക്കാർ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു ക്ഷേത്രം ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാണ് സർക്കാർ നടപടി. മുഖ്യമന്ത്രി വെെ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദ്ദേശപ്രകാരം ഹിന്ദു വിശ്വാസം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് ഈ പദ്ധതി പ്രഖ്യാപിച്ചതെന്ന് ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ അറിയിച്ചു. കൂടാതെ സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ നിർമ്മാണം വലിയ രീതിയിൽ ഏറ്റെടുത്തതായും അറിയിച്ചു.
ഹിന്ദു വിശ്വാസം വൻതോതിൽ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി പ്രദേശങ്ങളിൽ ക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്ന് സത്യനാരായണ പറയുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീ വാണി ട്രസ്റ്റിന്റെ പേരിൽ ഓരോ ക്ഷേത്രത്തിന്റെയും നിർമാണത്തിനായി പത്ത് ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 1,330 ക്ഷേത്രങ്ങൾ നിർമ്മിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഈ പട്ടികയിൽ 1,465 എണ്ണം കൂടി ചേർത്തു. കൂടാതെ ചില എം എൽ എമാരുടെ ആവശ്യപ്രകാരം 200 ക്ഷേത്രങ്ങൾ കൂടി നിർമ്മിക്കും. ക്ഷേത്രങ്ങളുടെ നിർമ്മാണം മറ്റ് സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് നിർമ്മിക്കുക.
എൻഡോവ്മെന്റ് വകുപ്പിന്റെ നേതൃത്വത്തിൽ 978 ക്ഷേത്രങ്ങളുടെ നിർമ്മാണം ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും ഓരോ 25 ക്ഷേത്രങ്ങളുടെയും നിർമാണച്ചുമതല ഒരു അസിസ്റ്റന്റ് എഞ്ചിനീയറെ ഏൽപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |