SignIn
Kerala Kaumudi Online
Saturday, 27 April 2024 7.36 AM IST

രണ്ടാം ദിനവും അടിയന്തര പ്രമേയ നോട്ടീസ് തള്ളി: സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

p

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ എ.എൻ.ഷംസീർ തള്ളിയതോടെ, പ്രതിപക്ഷം നിയമസഭയിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ശേഷം സഭാനടപടികൾ ബഹിഷ്കരിച്ചു.

കെ.എസ്.ആർ.ടി.സിയിൽ ശമ്പളം പൂർണമായി നൽകാത്തത് ചൂണ്ടിക്കാട്ടി കോൺഗ്രസിലെ എം.വിൻസെന്റ് നൽകിയ നോട്ടീസിനാണ് സ്പീക്കർ അവതരണാനുമതി നിഷേധിച്ചത്. ഈ വിഷയം കോടതിയുടെ പരിഗണനയിലായതിനാലാണിത്. സ്പീക്കറുടെ ഡയസിനു മുന്നിൽ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചെങ്കിലും അത് വകവയ്ക്കാതെ സ്പീക്കർ സഭാനടപടികൾ തുടർന്നു. ധനാഭ്യർത്ഥന ചർച്ചയുടെ തുടക്കത്തിൽ പ്രതിപക്ഷം സഭ വിട്ടിറങ്ങി.

അന്തർ സംസ്ഥാന ചരക്ക് സേവന നികുതിയിനത്തിൽ (ഐ.ജി.എസ്.ടി) കോടികൾ നഷ്ടമാക്കിയതും, നികുതി ചോർച്ച തടയുന്നതിലെ പരാജയവും ചൂണ്ടിക്കാട്ടി കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് ബുധനാഴ്ച സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.

കെ.എസ്.ആർ.ടി.സി ശമ്പള പ്രശ്നം ചൊവ്വാഴ്ച ചോദ്യോത്തര വേളയിൽ ചർച്ച ചെയ്തതാണെന്നും, ഇതുസംബന്ധിച്ച കേസിൽ ഹൈക്കോടതി അന്തിമവിധി പറയാനിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ അനുമതി നിഷേധിച്ചത്.

ഇതോടെ, പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി.ശൂന്യവേള മുഴുവൻ നടുത്തളത്തിൽ പ്രതിഷേധിച്ചെങ്കിലും സ്പീക്കർ നടപടികൾ പൂർത്തിയാക്കി. ചർച്ചയിലേക്ക് കടന്നതോടെ പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടി മുദ്രാവാക്യം വിളി കടുപ്പിച്ചു.പിന്നാലെയായിരുന്നു ബഹിഷ്കരണം.

പ്രതിപക്ഷത്തിന്റെ

അവകാശം ഹനിക്കുന്നു

പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കേണ്ട സ്പീക്കർ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ധാർഷ്ട്യത്തിനും അഹങ്കാരത്തിനും കൂട്ടുനിൽക്കുന്നുവെന്ന് വി.ഡി.

സതീശൻ ആരോപിച്ചു.സ്പീക്കറുടെ ചേംബറിലേക്ക് ഇടിച്ചുകയറാൻ ആഗ്രഹിക്കുന്നില്ല. . പ്രതിപക്ഷത്തിന്റെ അവകാശങ്ങളിൽ കൈകടത്തിയാൽ സ്പീക്കറുമായി സഹകരിക്കാനാവില്ല. ഇത് കേരള നിയമസഭയാണ്, സി.പി.എം സംസ്ഥാന കമ്മിറ്റിയല്ല. കമ്മ

അടിയന്തര പ്രമേയത്തിലെ ചോദ്യങ്ങളിൽ നിന്ന് സർക്കാർ ഓടിയൊളിക്കുകയാണെന്നും

അദ്ദേഹം പറഞ്ഞു..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KLA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.