കൊച്ചി: പ്രൈം വോളി ആദ്യ സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്തയെ തണ്ടർബോൾട്ട്‌സിനെ തറപറ്റിച്ച് ബംഗളൂരു ടോർപ്പിഡോസ് ഫൈനലിൽ. കൊച്ചി രാജീവ് ഗാന്ധി ഇൻഡോ സ്റ്റേഡിയത്തിൽ നടന്ന ത്രില്ലർ പോരിൽ 3-1 നാണ് ബംഗളൂരു കൊൽക്കത്തയെ വീഴ്ത്തിയത്. ബംഗളൂരിവിന്റെ ടീം ഗെയിമാണ് ചാമ്പ്യൻമാരുടെ പുറത്താകലിന് വഴിയൊരുക്കിയത്. സ്‌കോർ: 15-10, 10-15, 15-13, 15-10. പങ്കജ് ശമ്മയാണ് കളിയിലെ താരം. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ കാലിക്കറ്റ് ഹീറോസ് അഹമ്മദാബാദ് ഡിഫൻഡേഴ്‌സിനെ നേരിടും. വൈകിട്ട് 7നാണ് മത്സരം
മോശം സർവീസിലൂടെ പോയിന്റ് തുലച്ചുതുടങ്ങിയ ബംഗളൂരു വൈകാതെ ആദ്യസെറ്റിന്റെ ആദ്യപത്യം നേടി. ഐബിൻ ജോസിന്റെയും ബൾഗേറിയർ അറ്റാക്കർ സ്‌റെവ്റ്റിലിന്റെയും മിന്നൽ സ്മാഷുകളിലൂടെ ബംഗളൂരു മുന്നിലെത്തി. അശ്വാളിലൂടെ തിരിച്ചടിച്ചു തുടങ്ങിയ കൊൽക്കത്ത പങ്കജ് ശർമ്മയുടെയും ഐബിന്റെയും മൂർച്ചയേറിയ സ്മാഷുകൾ തടുത്തിട്ട് മത്സരം ഒപ്പമെത്തിച്ചെങ്കിലും ലക്ഷ്യം തെറ്റിയുള്ള സ്മാഷുകളും സൂപ്പർപോയിന്റ് പരാജയപ്പെട്ടതും തിരിച്ചടിയായി. ആദ്യ സെറ്റ് ബംഗളൂരു അനായാസം സ്വന്തമാക്കി. 10-15.
രണ്ടാം സെറ്റിന്റെ തുടക്കം മുതൽ തീപാറുന്ന സ്മാഷുകളുമായി കൊൽക്കത്ത നിറഞ്ഞുനിന്നു. അറ്റാക്കർമാരായ രാഹുലും അശ്വാളും ബംഗളൂരുവിന് വില്ലനായി. സർവീസുകളും സ്മാഷുകളും ലക്ഷ്യം തെറ്റിയ ബംഗളൂരു ആകെ പതറി. വിനീത് കുമാറിലൂടെ തിരച്ചടിച്ചെങ്കിലും കളി ഒപ്പമെത്തിക്കാനാൻ അവർക്കായില്ല. കളം നിറഞ്ഞ കൊൽത്തത്ത അതേ സ്‌കോറിൽ സെറ്റ് തിരിച്ചുപിടിച്ചു. 15-10.
മൂന്നാം സെറ്റിന്റെ തുടക്കത്തിലും കൊൽക്കത്തയുടെ സ്മാഷുകൾക്ക് മറുപടിപറയാൻ ബംഗളൂരുവിനായില്ല. കൈവിട്ടുപോകുന്ന മത്സരം പങ്കജും സ്‌റെവ്റ്റിലും അവസരത്തിനൊത്ത് ഉയർന്ന് ഒപ്പമത്തിച്ചെങ്കിലും ഈ ആധിപത്യം തുടരാനായില്ല. രാഹുലും വിനീത് കുമാറും കൊൽക്കത്തയ്ക്കായി തിരിച്ചടിച്ചു. സൂപ്പർപോയിന്റടക്കം നേടി കളിയിലേക്ക് തിരിച്ചെത്തിയ ബംഗളൂരു വീണ്ടും മത്സരം ഒപ്പംപിടിച്ചു. 14-14. ത്രില്ലർപോരിൽ അമേരിക്കൽ ബ്ലോക്കർ കോഡി കാഡ്വെല്ലിന്റെ ലക്ഷ്യം തെറ്റിയുള്ള സ്മാഷിൽ സെറ്റ് ബംഗളൂരുവിന്.
നാലം സെറ്റിൽ കൊൽക്കത്തയെ കാഴ്ചക്കാരാക്കിയുള്ള ബംഗളൂരുവിന്റെ കുതിപ്പായിരുന്നു. ജിഷ്ണുവും പങ്കജും ഐബിനും കസറിയതോടെ ഒരുഘട്ടത്തിൽ 7-2 എന്ന നിലയിലേക്ക് ബംഗളൂരു കുതിച്ചു. സൂപ്പർപോയിന്റ് പിടിച്ച് തിരിച്ചുവരാനുള്ള കൊൽക്കത്തയുടെ ശ്രമം ഐബിനും മുജീബും തല്ലിക്കെടുത്തി. കളിയിൽ മിന്നലായ അബലൂച്ചിലൂടെ ബംഗളൂരു വിജയസെറ്റ് പിടിച്ചെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |