തിരുവനന്തപുരം: വഴിയോര വിശ്രമകേന്ദ്രത്തിന് അനുവദിച്ച സർക്കാർ ഭൂമിയുടെ കമ്പോളവില നിശ്ചയിച്ചിട്ടില്ലെന്ന ഓകിൽ കമ്പനിയുടെ വാദം പച്ചക്കള്ളമെന്ന് രമേശ് ചെന്നിത്തല. ആലപ്പുഴയിലെ സ്ഥലത്തിന് 45കോടിയും കാസർകോട്ടുള്ളതിന് 7.35കോടിയും നിശ്ചയിച്ചതായി 28/07/2022ൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പറഞ്ഞു. തൊട്ടടുത്ത ദിവസമിറങ്ങിയ സർക്കാർ ഉത്തരവിൽ കാസർകോട്ടെ വസ്തുവിന്റെ കമ്പോളവില 5.77കോടിയെന്നും പറഞ്ഞിട്ടുണ്ട്. ഈ ഭൂമിയിൽ പദ്ധതി തുടങ്ങാൻ ഓകലിന് കമ്പോളവില ഗ്രാന്റായി നൽകണമെന്ന് തീരുമാനിച്ചതിന്റെ താത്പര്യം വ്യക്തമല്ല. സർക്കാർ കമ്പനിയായി ഓകിലും അതിന്റെ കീഴിൽ രണ്ട് സ്വകാര്യ കമ്പനികളും വരുന്നതിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |