തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകന് 53 വർഷം കഠിന തടവും 60,000 രൂപ പിഴയും. ഒറ്റപ്പാലം മുള്ളൂർ കൂന്നാരത്ത് വീട്ടിൽ സിദ്ദിഖ് ബാഖവി (43) നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. 2019 ജനുവരി മാസം മുതൽ പഴുന്നാനയിലും പന്നിത്തടത്തെ മദ്രസയിലുമായി ഇയാൾ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു.
ഇരയായ ആൺകുട്ടി സ്കൂളിൽ ക്ലാസ് സമയത്ത് ഉറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് രാത്രിയിൽ ഉൾപ്പെടെ മദ്രസ അദ്ധ്യാപകൻ പീഡിപ്പിച്ചിരുന്നതായി അറിയുന്നത്. പിന്നീട് മാതാപിതാക്കളെ അദ്ധ്യാപകർ വിവരമറിയിക്കുകയും തുടർന്ന് കുന്നംകുളം സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഡ്വ. അമൃതയും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |