ഗുവാഹത്തി : ആസാമിൽ നിന്നും വ്യാജപ്പേരിൽ ഹിന്ദുപെൺകുട്ടിയ്‌ക്കൊപ്പം ഒളിച്ചോടിയ യുവാവ് രണ്ട് മാസമായി ഒളിവിൽ കഴിഞ്ഞത് കേരളത്തിൽ. ആസാമിലെ നാഗോണിൽ നിന്നുള്ള റമീജുൽ ഇസ്ലാം എന്നയാളാണ് മുന്ന ഗൊഗോയ് എന്ന പേര് സ്വീകരിച്ച് പെൺകുട്ടിയുമായി അടുത്തത്. സമൂഹമാദ്ധ്യമങ്ങളിൽ വ്യാജപ്പേരിലായിരുന്നു ഇയാൾ അക്കൗണ്ടുണ്ടാക്കിയത്. മൂന്ന് കുട്ടികളുടെ പിതാവാണ് റമീജുൽ ഇസ്ലാമെന്നാണ് ആസാം പൊലീസ് നൽകുന്ന വിവരം.
പെൺകുട്ടിയെ കാണാതായതോടെ മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ റമീജുൽ ഇസ്ലാമും പെൺകുട്ടിയും കേരളത്തിലുണ്ടെന്ന് മനസിലായി. ഇതിന് പിന്നാലെ ആസാമിൽ നിന്നെത്തിയ പൊലീസ് സംഘം കേരളത്തിലെത്തി റമീജുൾ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു. കേരളത്തിലെ കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ തിരികെ ആസാമിലെത്തിക്കുകയും, പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു.
കേരളത്തിൽ കോടതിയിലെത്തിക്കുന്ന സമയത്ത് ഇയാൾ രക്ഷപ്പെടാനും ശ്രമിച്ചിരുന്നു. അതേസമയം താൻ മുസ്ലീമാണെന്ന് അറിഞ്ഞാണ് പെൺകുട്ടി കൂടെ വന്നതെന്നാണ് റമിജുൾ ഇസ്ലാം അവകാശപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |