മേലുകാവ് : നീലൂരിന് സമീപം മദ്യപാനത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുട്ടം മഠത്തിപ്പാറ മഞ്ഞംപാറയിൽ വീട്ടിൽ കുഞ്ഞുമോൻ (56) ആണ് മരിച്ചത്. നീലൂർ പുതിയാട്ടുപാറയിലുള്ള സുഹൃത്ത് സുനിലിന്റെ വീട്ടിലിരുന്നാണ് നാലംഗസംഘം മദ്യപിച്ചത്. ഇതിനിടെയുണ്ടായ വാക്ക് തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. ഉന്തിലും തള്ളിലും നിലത്ത് വീണ കുഞ്ഞുമോന്റെ ബോധം നഷ്ടപ്പെട്ടു. നിലത്തുകിടന്ന ഇയാളെ മദ്യലഹരിയിലെന്ന് കരുതി ആരും തിരിഞ്ഞുനോക്കിയില്ല. പിന്നീട് മകനെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ച കുഞ്ഞുമോനെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ ഒന്നോടെ മരിച്ചു. ഇയാൾക്കൊപ്പം മദ്യപിച്ചവരെ മേലുകാവ് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ. ഭാര്യ : സിന്ധു. മക്കൾ : വിഷ്ണു, പരേതനായ ജിഷ്ണു, അഷ്‌ന. മരുമക്കൾ : അഞ്ചു വിഷ്ണു, ജോമോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |