പത്തനംതിട്ട : രണ്ടുവർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് 2017ൽ ആരംഭിച്ച കോഴഞ്ചേരി പാലം ഇരുകര മുട്ടാൻ ഇനി എത്രനാൾ കാത്തിരിക്കണം?. സ്ഥലമേറ്റെടുപ്പും കരാറുകാരനുമായുള്ള തർക്കവും കാരണം നിർമ്മാണം നീണ്ടു പോകുകയായിരുന്നു. സ്ഥലമേറ്റെടുപ്പ് നടന്നെങ്കിലും നിർമ്മാണം പുനരാരംഭിച്ചില്ല. കോഴഞ്ചേരിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായാണ് കോഴഞ്ചേരി പാലം നിർമ്മാണം ആരംഭിക്കുന്നത്. 2016 - 17 ബഡ്ജറ്റിലാണ് കോഴഞ്ചേരി പാലത്തിനായി ആദ്യം തുക വകയിരുത്തിയത്. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിക്ക് അപ്രോച്ച് റോഡ് അടക്കം 19.69 കോടിയാണ് ചെലവഴിക്കുന്നത്. 2017.2 മീറ്റർ നീളത്തിലും നടപ്പാത ഉൾപ്പെടെ 12 മീറ്റർ വീതിയിലുമാണ് പാലം പണിയുന്നത്.
പഴയ പാലത്തിന്റെ ഉയരത്തിൽ ആർച്ച് പാലമാണ് നിർമ്മിയ്ക്കുന്നത്. കോഴഞ്ചേരി ഭാഗത്ത് തൊണ്ണൂറ് മീറ്ററും നെടുമ്പ്രയാർ ഭാഗത്ത് 344 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡുമാണ് നിർമ്മിക്കുക. പഴയ പാലം നിലനിറുത്തി വൺവേ നടപ്പാക്കാനാണ് പദ്ധതി. ആകെ എട്ട് പില്ലറുകൾ ആണ് പാലത്തിനുള്ളത്. മൂന്നെണ്ണം നദിയിലും രണ്ടെണ്ണം നദീത്തീരത്തും ഒരെണ്ണം തോട്ടപ്പുഴശ്ശേരിയിലും രണ്ടെണ്ണം കോഴഞ്ചേരിയിലും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |